തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയിൽ മാറ്റമില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. സൗജന്യ യാത്രയ്ക്ക് അർഹരായ സ്ത്രീകൾ ടിക്കറ്റ് തുക നൽകാൻ തയ്യാറായാലു വാങ്ങില്ലെന്ന് മന്ത്രി പറഞ്ഞു. അത്തരത്തിൽ പണം വാങ്ങാൻ കഴിയില്ലെന്നും അത് പലവിധ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.(KSRTC free travel, Transport Minister clarifies KSRTC free travel policy and bus service changes)
ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി പറഞ്ഞു. സിറ്റി ഫാസ്റ്റ് ബസുകളെ തിരിച്ചറിയാനാണ് അവയിൽ സ്റ്റിക്കറുകൾ പതിച്ചത്. തിരുവനന്തപുരത്ത് നിലവിൽ 384 സിറ്റി ഫാസ്റ്റ് ബസുകളാണുള്ളത്. ഇതിൽ ഒരൊറ്റ ഓർഡിനറി ബസും സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ല. പകരം, രണ്ട് സിറ്റി ഫാസ്റ്റ് ബസുകൾ ഓർഡിനറി ബസുകളാക്കി മാറ്റുകയുണ്ടായി. പൊഴിയൂർ – അഞ്ചുതെങ്ങ്, പാപ്പനംകോട് – വികാസ് ഭവൻ റൂട്ടുകളിൽ ആണിത്.
ജൂൺ 16-ന് മാത്രം 18.56 ലക്ഷം പേരാണ് ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത്. ഇതിൽ 11.84 ലക്ഷം പേരും സ്ത്രീകളാണ്. ഈ ദിവസത്തെ സൗജന്യ യാത്രയുടെ ഭാഗമായി ഉണ്ടായ നഷ്ടം നികത്താൻ 2.46 കോടി രൂപ കെഎസ്ആർടിസിക്ക് സർക്കാർ കൈമാറണമെന്ന് മന്ത്രി വ്യക്തമാക്കി.
Story Summary
The Transport Minister has clarified that women passengers availing of the free travel scheme in KSRTC buses should not pay for tickets, as accepting payment would create administrative difficulties. He also refuted allegations that ordinary buses were upgraded to City Fast.

