കോഴിക്കോട്: വടകരയിലെ വിവാദമായ ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ. ഇത് താഴെത്തട്ടിലുള്ള പ്രവർത്തകരുടെ മാത്രം തലയിൽ വിരിഞ്ഞ ബുദ്ധിയല്ലെന്നും, ഉന്നത നേതൃത്വത്തിന്റെ അറിവോടെ വടകരയുടെ മണ്ണിൽ വർഗീയ വിഷം കലർത്താനുള്ള ആസൂത്രിതമായ ശ്രമമാണ് നടന്നതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.(Kafir screenshot controversy, Shafi Parambil alleges CPM top leadership involvement)
പൊലീസിന് രണ്ടാഴ്ച കൊണ്ട് തീർക്കാമായിരുന്ന കേസ് പിണറായി സർക്കാർ രണ്ട് വർഷത്തോളം നീട്ടിക്കൊണ്ടുപോയത് പ്രതികൾ തങ്ങളുടെ ആളുകളാണെന്ന് അറിയാമായിരുന്നത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ‘മാഷാ അള്ളാ’ സ്റ്റിക്കർ വിവാദവും ഫസൽ വധക്കേസും ചൂണ്ടിക്കാട്ടി, കേരളത്തിന്റെ ഐക്യം തകർക്കാൻ സിപിഐഎം കാലങ്ങളായി ഇത്തരം നീക്കങ്ങൾ നടത്തുന്നുണ്ടെന്നും എംപി കുറ്റപ്പെടുത്തി.
Story Summary
Vadakara MP Shafi Parambil has alleged that the ‘Kafir’ screenshot controversy was a calculated attempt by the CPM’s top leadership to sow communal discord in Vadakara. He criticized the state government for delaying the investigation into the DYFI leader’s arrest, asserting that the people of Vadakara had rightfully rejected the party’s communal agenda during the elections.

