തിരുവനന്തപുരം: നരുവാമൂട്ടിൽ 18 വയസ്സുകാരൻ ശിവസൂര്യ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ കാർത്തിക്, അജിത്, ആരോമൽ, പ്രിയദർശൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര വർഷം മുൻപ് ടർഫിൽ വെച്ച് പ്രതികളുമായി ശിവസൂര്യയ്ക്കുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികൾ നൽകിയ മൊഴി.(Naruvamoodu Youth Murder Suspects Arrested)
നരുവാമൂട്ടിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിൽ നിൽക്കുകയായിരുന്ന ശിവസൂര്യയുടെ അടുത്തെത്തിയ പ്രതികൾ പഴയ തർക്കത്തെച്ചൊല്ലി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനിടയിൽ പ്രതികൾ ശിവസൂര്യയെ ടെക്സ്റ്റൈൽ ഷോപ്പിന്റെ ഗ്ലാസ് ഷീറ്റിലേക്ക് ബലമായി തള്ളിയിട്ടു. തകർന്നുപോയ ചില്ലുകൾ ശിവസൂര്യയുടെ വയറ്റിലേക്ക് ആഴത്തിൽ തുളച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശിവസൂര്യയെ പ്രതികൾ തന്നെയാണ് ബൈക്കിൽ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ഈ യാത്ര യുവാവിന്റെ നില അതീവ ഗുരുതരമാക്കി. ബൈക്കിൽ കൊണ്ടുപോകുമ്പോൾ കാലുകൾ ടാറിലിടിച്ച് ഉരഞ്ഞ് ഒരു പാദത്തിന്റെ പകുതി ഭാഗം നഷ്ടപ്പെട്ട നിലയിലായിരുന്നു. ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിച്ചിരുന്നു.
Story Summary
All four suspects involved in the murder of 18-year-old Shiva Surya in Naruvamoodu have been arrested. Police stated that the attack, which resulted in the victim being pushed into a glass display and suffering fatal injuries, stemmed from a dispute that occurred over a year ago.

