ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. 27 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിൽ ബിജെപി മൂന്നാം സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ സീറ്റുകളിൽ വോട്ടെടുപ്പ് ഉറപ്പായി. ബിജെപി ഇതുവരെ 11 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കർണാടകയിൽ എൻഡിഎയുടെ സാധ്യതയുള്ള ഒരു സീറ്റിന്റെ കാര്യത്തിൽ ബിജെപിയും ജെഡിഎസും ചർച്ചകൾ തുടരുകയാണ്.(Rajya Sabha Election Nominations Conclude Amidst Alliance Tensions)
ജൂൺ 18-നാണ് തിരഞ്ഞെടുപ്പ്. നാളെ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 11-നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ജാർഖണ്ഡിലെ ഒരു രാജ്യസഭാ സീറ്റിൽ കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനെച്ചൊല്ലി ജെഎംഎമ്മിൽ കടുത്ത അമർഷം പുകയുന്നു.
സംസ്ഥാനത്തെ രണ്ട് സീറ്റുകളും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് ജെഎംഎം വാദിക്കുന്നത്. സഖ്യകക്ഷികളോട് ആലോചിക്കാതെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിലാണ് ജെഎംഎമ്മിന് പ്രതിഷേധം. സഖ്യത്തിന്റെ നിർണ്ണായക യോഗത്തിൽ ഈ വിഷയം ജെഎംഎം ശക്തമായി ഉന്നയിക്കും.
Story Summary
The deadline for filing nominations for the upcoming Rajya Sabha elections concludes today, with the BJP announcing a third candidate in Madhya Pradesh. Meanwhile, tensions have surfaced within the opposition alliance in Jharkhand, where the JMM is protesting against Congress’s unilateral decision to field a candidate for a Rajya Sabha seat.

