Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala
HomeKeralaബെവ്‌കോ സി.എം.ഡി സ്ഥാനത്ത് നിന്ന് MR അജിത് കുമാറിനെ മാറ്റണം: മുഖ്യമന്ത്രിയോട്...

ബെവ്‌കോ സി.എം.ഡി സ്ഥാനത്ത് നിന്ന് MR അജിത് കുമാറിനെ മാറ്റണം: മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ച് മന്ത്രി M ലിജു | Excise Minister

🎙️ Latest Podcast

തിരുവനന്തപുരം: ബെവ്‌കോ സി.എം.ഡി സ്ഥാനത്ത് നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റണമെന്ന് എക്സൈസ് മന്ത്രി എം. ലിജു. വകുപ്പിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മറ്റൊരു ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തേക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകി.(Excise Minister M Liju Seeks Removal Of MR Ajith Kumar As BEVCO CMD)

പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെയാണ് വകുപ്പിലെ നിർണ്ണായക സ്ഥാനങ്ങളിൽ മാറ്റം വരുത്താൻ മന്ത്രി എം. ലിജു നടപടി സ്വീകരിച്ചിരിക്കുന്നത്. എം.ആർ. അജിത് കുമാർ ബെവ്‌കോ സി.എം.ഡി സ്ഥാനത്ത് എത്തുന്നതിൽ മന്ത്രി നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ കാലയളവിൽ പലവിധ വിവാദങ്ങളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനാണ് എം.ആർ. അജിത് കുമാർ. എക്സൈസ് കമ്മീഷണർ, ബെവ്‌കോ ചെയർമാൻ തുടങ്ങിയ സുപ്രധാന പദവികൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ഈ പശ്ചാത്തലത്തിൽ, വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും കൃത്യതയും കൊണ്ടുവരുന്നതിനാണ് അജിത് കുമാറിനെ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടതെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Story Summary

Excise Minister M. Liju has formally requested Chief Minister to replace M.R. Ajith Kumar as the CMD of the Kerala State Beverages Corporation (BEVCO). The Minister cited the need to ensure transparency and administrative efficiency within the department as the primary reason for seeking the removal of the officer, who has been involved in various controversies in the past.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.