കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ അനാവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഇതൊരു ചെറിയ വിഷയമാണെന്നും കാലാകാലങ്ങളായി നടന്നുവരുന്ന കാര്യങ്ങൾ മാത്രമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Minister N Samsudheen Dismisses Nilavilakku Controversy As Trivial)
ഒരു പൊതുപരിപാടിക്കിടെ ഫാത്തിമ തഹ്‍ലിയ എം.എൽ.എ നിലവിളക്ക് കൊളുത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മുൻ സർക്കാർ കരാറിൽ ഒപ്പുവെക്കുകയും ഫണ്ട് വാങ്ങുകയും ചെയ്ത പദ്ധതിയാണിത്. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച് വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ. ഫണ്ടുകൾ നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് മേൽ ഉപാധികൾ വെക്കാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Story Summary
Education Minister N. Samsudheen dismissed the ongoing controversy over lighting the traditional lamp as a trivial matter not worth discussing. Addressing concerns regarding the PM SHRI scheme, he stated that the government would not rush into a decision, emphasizing that since the previous administration had already signed the agreement and received funds, the current government would thoroughly evaluate all financial and policy aspects before proceeding.

