കോഴിക്കോട്: സർക്കാർ ശമ്പളവും ‘നോൺ പ്രാക്ടീസിങ് അലവൻസും’ കൈപ്പറ്റി സ്വകാര്യ ആശുപത്രികളിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്ന ഇരുന്നൂറോളം സർക്കാർ ഡോക്ടർമാർ വിജിലൻസ് നിരീക്ഷണത്തിൽ. ആരോഗ്യമേഖലയിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിജിലൻസ് മിന്നൽ പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയത്.(Vigilance Probe Against Government Doctors Engaging In Private Practice)
സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിന് അനുവാദമില്ല. ഇതിന് പകരമായി അവർക്ക് സർക്കാർ ‘നോൺ പ്രാക്ടീസിങ് അലവൻസ്’ നൽകുന്നുണ്ട്. എന്നാൽ, ഈ അലവൻസ് കൈപ്പറ്റിയ ശേഷം രഹസ്യമായി സ്വകാര്യ ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുന്നവരാണ് ഇപ്പോൾ വിജിലൻസിന്റെ വലയിലായിരിക്കുന്നത്. ഇത് ആരോഗ്യമേഖലയ്ക്ക് തന്നെ വലിയ നാണക്കേടാണെന്ന് സർക്കാർ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
Story Summary
The Vigilance Department is monitoring around 200 government doctors in Kozhikode following reports that they are illegally engaging in private practice while drawing non-practicing allowances (NPA) from the government. The crackdown intensified after Dr. Sivaprasad, an associate professor at Mananthavady Medical College, was caught drawing a government salary of ₹3 lakh alongside a ₹7 lakh monthly income from a private hospital.

