കൊച്ചി: ഇടപ്പള്ളിക്ക് സമീപം മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ച അഞ്ചു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ മരോട്ടിച്ചോട് ജംഗ്ഷനിൽ വെച്ചാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ യുവാക്കൾ അക്രമം അഴിച്ചുവിടുകയായിരുന്നു.(Five youths in custody for attacking Kochi police)
ഇടപ്പള്ളിയിലെ മാളിലെ സെക്യൂരിറ്റി ജീവനക്കാരാണ് പിടിയിലായവർ. തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലീസ് ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥരോടുള്ള തട്ടിക്കയറ്റം. വാക്കുതർക്കത്തിനിടെ യുവാക്കൾ കല്ലെറിയുകയും ചെയ്തതോടെ പോലീസ് കൂടുതൽ സേനയെ സ്ഥലത്തെത്തിച്ച് ബലപ്രയോഗത്തിലൂടെയാണ് ഇവരെ കീഴ്പ്പെടുത്തിയത്.
ഈ സംഘർഷത്തിനിടയിലാണ് എടപ്പള്ളി ട്രാഫിക് എസ്എച്ച്ഒ ഉദയകുമാറിന്റെ കൈവിരലിന് പരിക്കേറ്റത്. അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ഷംസുദ്ദീൻ (നെന്മാറ), അൽത്താഫ് (തിരുവനന്തപുരം), അജ്മൽ (തിരുവനന്തപുരം), ജിനീഷ് (കൊല്ലം), അക്ഷയ് (വയനാട്) എന്നിവരെയാണ് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
Story Summary
Five youths working as security personnel at a mall in Kochi were taken into custody after they attacked a police team that responded to a public nuisance complaint at Marottichodu Junction. During the scuffle, the Edappally Traffic SHO sustained a finger injury, and the accused have been moved to the Kalamassery Medical College for further procedures.

