തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളിലും ധനസമാഹരണ രീതികളിലും വലിയ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ പത്ത് വർഷമായി തുടർന്നുപോന്ന സ്വതന്ത്ര പ്രവർത്തനരീതിയിൽ നിന്ന് മാറി, കിഫ്ബിയെ ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.(Government to bring KIIFB under control of Finance Department)
ഇതിനായി കിഫ്ബിയുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. ധവളപത്രം തയ്യാറാക്കുന്ന സമിതി തന്നെ ഈ വിഷയവും പരിശോധിക്കാനാണ് സാധ്യത. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുന്നതിന് കിഫ്ബിയുടെ നിലവിലെ ധനസമാഹരണ രീതികൾ കാരണമാകുന്നു എന്ന വിലയിരുത്തലിലാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.
കിഫ്ബി എടുക്കുന്ന കടം സംസ്ഥാന സർക്കാരിന്റെ ബാധ്യതയായി കണക്കാക്കുന്ന കേന്ദ്രത്തിന്റെ നിലപാട് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതൊഴിവാക്കാൻ, വരുമാനമുണ്ടാക്കുന്ന പദ്ധതികൾക്ക് മാത്രം മുൻഗണന നൽകുന്ന രീതിയിലേക്ക് കിഫ്ബി മാറേണ്ടതുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 16,600 കോടി രൂപയാണ് കിഫ്ബി കടം തിരിച്ചടയ്ക്കേണ്ടത്. കഴിഞ്ഞദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.
Story Summary
The state government is set to overhaul KIIFB’s operations, bringing it under the strict control of the Finance Department to avoid impacts on the state’s borrowing limit. Future projects will focus on revenue generation, and the government is considering austerity measures, including potential cuts to employee allowances and a review of past spending, such as funds used for government advertisements.

