തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് തന്റെ വസതിയിലും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുന്നതിനിടെ കടുത്ത രാഷ്ട്രീയ പ്രതികരണവുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. “വളഞ്ഞിട്ടടിച്ചോളൂ…..
പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും, എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(Muhammad Riyas Reacts To ED Raids In Monthly Payoff Case Involving Veena Vijayan And Pinarayi Vijayan)
റെയ്ഡ് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികളുടെ നീക്കത്തിനെതിരെ മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. നിലവിൽ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും ഇഡി ഉദ്യോഗസ്ഥർ വിപുലമായ പരിശോധനയാണ് നടത്തുന്നത്. അതേസമയം, മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണാ വിജയന്റെ മൊഴി ഇഡി രേഖപ്പെടുത്തുകയാണ്.
തിരുവനന്തപുരത്തെ വസതിയിൽ വെച്ചാണ് സംഘം മൊഴിയെടുക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരുവനന്തപുരത്തെ വസതിയിൽ ഉള്ളപ്പോഴാണ് ഇഡി സംഘം എത്തിയത്. ഇതിന് പുറമെ കണ്ണൂർ പിണറായിലെ വീട്, ആലുവയിലെ സിഎംആർഎൽ ഓഫീസ്, കമ്പനി എംഡി ശശിധരൻ കർത്തയുടെ വസതി തുടങ്ങി പത്തിലേറെ കേന്ദ്രങ്ങളിൽ പരിശോധന തുടരുകയാണ്. കേസിൽ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർണ്ണായക ഉത്തരവ് വന്ന് മണിക്കൂറുകൾക്കകമാണ് ഈ അപ്രതീക്ഷിത റെയ്ഡ്.
Story Summary
Former Minister PA Muhammad Riyas lashed out at the ongoing ED raids, stating on social media that he will not bow down to the Sangh Parivar and will fight till his last breath. The ED is currently questioning Veena Vijayan at her Thiruvananthapuram residence and conducting simultaneous raids at 10 locations, including the houses of Opposition Leader Pinarayi Vijayan and CMRL offices, following a High Court order.

