Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeKerala'ജീവൻ കൊടുത്തും സംരക്ഷിക്കും': പിണറായി വിജയന് പിന്തുണയുമായി KU ജനീഷ് കുമാർ...

‘ജീവൻ കൊടുത്തും സംരക്ഷിക്കും’: പിണറായി വിജയന് പിന്തുണയുമായി KU ജനീഷ് കുമാർ | KU Janeesh Kumar Social Media Post

🎙️ Latest Podcast

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിന് പിന്നാലെ, അദ്ദേഹത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് കെ.യു. ജനീഷ് കുമാർ. വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും പിണറായി വിജയനെ സംരക്ഷിക്കുമെന്ന് ജനീഷ് കുമാർ കുറിച്ചു.(KU Janeesh Kumar Social Media Post Supports Opposition Leader Pinarayi Vijayan Amid ED Raid)

റെയ്ഡ് വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ നേതാവിന് കവചമൊരുക്കുമെന്ന പ്രഖ്യാപനവുമായി യുവനേതാവ് രംഗത്തെത്തിയത്. വിവാദമായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കേന്ദ്ര ഏജൻസി ഒരേസമയം പരിശോധന ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരുവനന്തപുരത്തെ വസതിയിൽ ഉള്ളപ്പോഴായിരുന്നു ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്. ഇതിന് പുറമെ കണ്ണൂർ പിണറായിലെ അദ്ദേഹത്തിന്റെ വീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്.

കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വസതിയിലും, പി.എ. മുഹമ്മദ് റിയാസിന്റെ വീട്ടിലും ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.

Story Summary

KU Janeesh Kumar has extended strong support to Opposition Leader Pinarayi Vijayan following the ongoing ED raids at his residences in connection with the CMRL monthly payoff case. Taking to social media, the MLA stated that they would protect the leader even at the cost of their lives if there is an attempt to surround and attack him.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.