Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala
HomeKerala'UDF പ്രവർത്തകർ സതീശനൊപ്പം ഉണ്ടാകും': ഒടുവിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല |...

‘UDF പ്രവർത്തകർ സതീശനൊപ്പം ഉണ്ടാകും’: ഒടുവിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല | Ramesh Chennithala Breaks Silence

🎙️ Latest Podcast

ഗുരുവായൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പുലർത്തിയ അസാധാരണ മൗനം വെടിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. വി.ഡി. സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആശംസകൾ നേർന്ന അദ്ദേഹം, മന്ത്രിസഭയിൽ ആര് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും വ്യക്തമാക്കി.(Ramesh Chennithala Breaks Silence On VD Satheesan Chief Minister Announcement)

പത്ത് വർഷത്തെ ഇടതുഭരണത്തിൽ നിന്നുള്ള മോചനമാണ് ഈ ജനവിധിയെന്നും യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്ന ചെന്നിത്തല, കഴിഞ്ഞദിവസം മാധ്യമങ്ങളെ കാണാതെയാണ് ഗുരുവായൂരിലേക്ക് തിരിച്ചത്. ഇത് വെറുമൊരു പതിവ് ക്ഷേത്രദർശനം മാത്രമാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വിശദീകരിക്കുമ്പോഴും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്.

സീനിയോറിറ്റി മറികടന്നുള്ള മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. നിലവിൽ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. എങ്കിലും തന്റെ വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള തന്ത്രങ്ങൾ അദ്ദേഹം സജീവമാക്കിയിട്ടുണ്ട് എന്നും സൂചനയുണ്ട്. ദർശനത്തിന് ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.

Story Summary

Senior Congress leader Ramesh Chennithala broke his silence following the announcement of V.D. Satheesan as Chief Minister after visiting Guruvayur Temple. While he offered congratulations and called for party unity, reports suggest he remains dissatisfied over seniority concerns and currently refuses to join the cabinet.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.