Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
Home⁠Tamil Nadu Electionവിജയ്‌ക്ക് 40 AIADMK എംഎൽഎമാരുടെ പിന്തുണ?: നിർണ്ണായക യോഗം വിളിച്ച് എടപ്പാടി...

വിജയ്‌ക്ക് 40 AIADMK എംഎൽഎമാരുടെ പിന്തുണ?: നിർണ്ണായക യോഗം വിളിച്ച് എടപ്പാടി K പളനിസ്വാമി | Vijay TVK Government Formation

🎙️ Latest Podcast

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് എ ഐ എ ഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാർ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായി സൂചന. മുൻമന്ത്രി സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 40 എംഎൽഎമാരാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കാൻ തയ്യാറെടുക്കുന്നത്. ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമുള്ള വിജയ്‌ക്ക് ഈ പിന്തുണ ലഭിച്ചാൽ 155 സീറ്റുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ സാധിക്കും.(Vijay TVK Government Formation 40 AIADMK MLAs Support And Congress Alliance)

പാർട്ടിയിലെ ഒരു വിഭാഗം വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി ഇന്ന് രാവിലെ 10 മണിക്ക് നിയുക്ത എംഎൽഎമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്ക് തടയുകയാണ് ലക്ഷ്യം.

ടിവികെയ്ക്ക് പിന്തുണ നൽകാൻ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. രണ്ട് മന്ത്രിസ്ഥാനവും കോർപ്പറേഷൻ ചെയർമാൻ സ്ഥാനവുമാണ് ഇതിനായി കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് സീറ്റുകളാണ് കോൺഗ്രസിനുള്ളത്. ഡിഎംകെ സഖ്യത്തിൽ മത്സരിച്ച സിപിഐഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ തുടങ്ങിയ പാർട്ടികൾക്ക് രണ്ടു വീതം സീറ്റുകൾ ലഭിച്ചിട്ടുണ്ട്. ഇവർ വിജയ്‌ക്ക് പിന്തുണ നൽകുമോ എന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നു.

Story Summary

In a major political development in Tamil Nadu, 40 AIADMK MLAs led by CV Shanmugam have reportedly offered support to Vijay’s TVK, which won 108 seats. Along with Congress support, TVK is poised to form a government with a strong majority of 155 seats, while EPS has called an emergency meeting to address the crisis.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.