കേപ് വെർഡെ: പശ്ചിമ ആഫ്രിക്കൻ തീരത്തുള്ള എംവി ഹോണ്ടിയസ് എന്ന ആഡംബര കപ്പലിൽ ഹന്റാവൈറസ് ബാധയെത്തുടർന്ന് മൂന്ന് യാത്രക്കാർ മരിക്കുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 149 യാത്രക്കാരുമായി ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിലാണ് വൈറസ് പടർന്നത്. കപ്പലിൽ രണ്ട് ഇന്ത്യക്കാരുള്ളതായും സ്ഥിരീകരിച്ചു.(Hantavirus Outbreak On MV Hondius Luxury Ship Two Indians On Board)
ഹന്റാവൈറസ് കോവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്ന ഒന്നല്ലെന്ന് ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കി. രോഗബാധിതരുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ ഇത് പകരുകയുള്ളൂ. പ്രധാനമായും എലികളുടെ വിസർജ്യം, ഉമിനീർ എന്നിവയിലൂടെയാണ് ഈ വൈറസ് മനുഷ്യരിലെത്തുന്നത്. ശ്വാസകോശത്തെയും വൃക്കകളെയുമാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.
സംഭവത്തിൽ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. നിലവിൽ കേപ് വെർഡെ തീരത്തുള്ള കപ്പൽ നിരീക്ഷണത്തിലാണ്. വിവിധ തുറമുഖങ്ങളിൽ ഈ കപ്പലിൽ നിന്ന് ഇതിനകം ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളും അധികൃതർ ആരംഭിച്ചു കഴിഞ്ഞു.
Story Summary
A Hantavirus outbreak on the Dutch luxury ship MV Hondius has claimed three lives and infected eight others in the South Atlantic. While two Indians are confirmed to be on board, WHO stated that the virus is unlikely to cause a pandemic as it spreads only through close contact or rodent exposure.

