ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്കും ഹൈക്കമാൻഡ് വസതിക്ക് മുന്നിലേക്കും പടരുന്നു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രൂക്ഷമായ ഭാഷയിലുള്ള ഫ്ലക്സുകളാണ് ഡൽഹിയിൽ മല്ലികാർജുൻ ഖർഗെയുടെ വസതിക്ക് മുന്നിൽ ഉയർന്നത്. “ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെ.സി. ജനവിധിയെ മാനിക്കണം” എന്നാണ് ഫ്ലക്സിലെ വാചകം.(Anti KC Venugopal Posters In Front Of Kharge Residence In Delhi Amid Kerala CM Row)
“ചോറ് കഴിക്കുന്ന ഒരു മലയാളി” എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. ഖർഗെയും നിരീക്ഷകരും മുഖ്യമന്ത്രി നിർണ്ണയ ചർച്ചകൾ നടത്തുന്നതിനിടെയാണ് മാധ്യമശ്രദ്ധ നേടുംവിധം പ്രധാന കവാടത്തിന് മുന്നിൽ തന്നെ ഈ പ്രതിഷേധം അരങ്ങേറിയത്.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് സതീശൻ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. നേരത്തെ കേരളത്തിലെ വിവിധയിടങ്ങളിൽ ഫ്ലക്സ് യുദ്ധം നടന്നിരുന്നെങ്കിലും ഡൽഹിയിൽ ഖർഗെയുടെ വസതിക്ക് മുന്നിൽ ഇത്തരമൊരു പ്രതിഷേധം നടക്കുന്നത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
Story Summary
Pro-VD Satheesan posters appeared in front of Mallikarjun Kharge’s residence in Delhi, targeting KC Venugopal amid the ongoing Kerala CM selection row. A native of Kannur who placed the posters stated that the public sentiment is in favor of Satheesan and any move to appoint Venugopal would be against the people’s mandate.

