തിരുവള്ളൂർ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള പെരിയപാളയത്തിന് സമീപം മഞ്ചങ്കരണിയിലെ ഒരു സ്വകാര്യ സീഫുഡ് പ്രോസസിംഗ് യൂണിറ്റിൽ അമോണിയ വാതകം ചോർന്നു. അപകടത്തിൽ 67 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Tamil Nadu Ammonia Leak). ഇതിൽ ഒമ്പത് പേരുടെ നില ഗുരുതരമായതിനാൽ അവരെ ചെന്നൈയിലെ ഗവൺമെന്റ് സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
അപകടത്തിൽ ആരും മരണപ്പെട്ടിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ചികിത്സയിലുള്ള ഭൂരിഭാഗം പേരും 24-25 വയസ്സുള്ള യുവതികളാണ്. 11 പേർ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണെന്നും, ബാക്കിയുള്ളവർ നിരീക്ഷണത്തിലാണെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി. വാൽവ് തകരാറാണ് ചോർച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ കളക്ടർ എസ്. കവിത ഫാക്ടറി സന്ദർശിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
Summary: At least 67 workers were hospitalized following an ammonia gas leak at a seafood processing unit in Tiruvallur, Tamil Nadu. While several patients are in critical condition, with 11 currently on ventilator support, medical authorities have confirmed that there are no fatalities. Most of the affected workers are young women. The district administration has launched a formal investigation into the valve failure and potential safety protocol violations at the factory.

