ചണ്ഡീഗഡ്: കനത്ത മഴയെത്തുടർന്ന് പഞ്ചാബ് സർവ്വകലാശാല കാമ്പസിലുണ്ടായ വെള്ളക്കെട്ടിൽ നിന്ന് വൈദ്യുതി പ്രവാഹമേറ്റ് പി.എച്ച്.ഡി ഗവേഷക മരിച്ചു. ഹരിയാനയിലെ റേവാരി സ്വദേശിയായ ജ്യോതി (26) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ലേഡീസ് ഹോസ്റ്റലിൽ നിന്ന് ഡിപ്പാർട്ട്‌മെന്റിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.(Panjab University PhD Scholar Electrocution Death Waterlogging Student Protests)
അപകടവിവരമറിഞ്ഞ ഉടൻ വിദ്യാർത്ഥികൾ കാമ്പസിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുകയും ഉപവൈസ് ചാൻസലറുടെ വസതിയിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. പ്രധാന വഴിയിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ജ്യോതി മറ്റൊരു വഴി തിരഞ്ഞെടുക്കുകയായിരുന്നു.
ഇതിനിടെ സമീപത്തെ പോസ്റ്റിൽ നിന്നോ ട്രാൻസ്ഫോർമറിൽ നിന്നോ വെളളത്തിലേക്ക് പടർന്ന കറന്റടിച്ചാണ് ജ്യോതി കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേ സ്ഥലത്ത് മുൻപും മറ്റൊരാൾക്ക് ഷോക്കേറ്റിരുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്യണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ, വൈസ് ചാൻസലർ പ്രൊഫ. രേണു വിഗിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് സർവ്വകലാശാലാ ഡി.യു.ഐ ഡോ. മീനാക്ഷി ഗോയലിന് വി.സി-യുടെ താൽക്കാലിക അധിക ചുമതല നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി.
Story Summary
A 26-year-old PhD scholar, Jyoti, died of electrocution inside the Panjab University campus after coming into contact with a live electric current in a waterlogged area following torrential rain. The tragedy triggered massive student protests alleging administrative negligence and demanding safety audits. Amid the unrest, Dr. Meenakshi Goyal took additional charge as acting Vice-Chancellor as Prof. Renu Vig’s tenure ended on July 28.


