നാഗ്പൂർ: പ്രാദേശിക ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് ഉണ്ടായ കടുത്ത മാനസിക വിഷമത്തിൽ 17-കാരിയായ യുവ ക്രിക്കറ്റ് താരം ജീവനൊടുക്കി. വിഭർഭ ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ സെലക്ഷൻ നേടാൻ കഠിനപരിശീലനം നടത്തിവന്നിരുന്ന അതിതി മോരേശ്വർ ചൗക്കാണ്ടെ എന്ന പെൺകുട്ടിയാണ് മരിച്ചത്.(Nagpur Teen Cricketer Suicide Vidarbha Cricket Association Selection Failure)
മഹാരാഷ്ട്രയിലെ അകോല സ്വദേശിയായ അതിതി, ക്രിക്കറ്റിൽ മികച്ച കരിയർ ലക്ഷ്യമിട്ടാണ് അമ്മയ്ക്കൊപ്പം നാഗ്പൂരിലെ ലക്ഷ്മി നഗറിലേക്ക് താമസം മാറിയത്. കഴിഞ്ഞ രണ്ടു വർഷമായി നാഗ്പൂരിലെ സുർവേ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നേടിവരികയായിരുന്ന അതിതിയെ, ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തത് കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു.
സംഭവം അന്വേഷിക്കുന്ന ബജാജ് നഗർ പോലീസ് അതിതിയുടെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. “എനിക്ക് സെലക്ഷൻ ലഭിച്ചില്ല” എന്നാണ് കുറിപ്പിൽ കുറിച്ചിരുന്നത്. ലക്ഷ്യം കൈവരിക്കാൻ കഴിയാത്തതിലുണ്ടായ കടുത്ത വിഷമമാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബജാജ് നഗർ പോലീസ് സംഘം ഇൻസ്പെക്ടർ ചേതൻ ചൗഹാന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
Story Summary
A 17-year-old aspiring cricketer, Aditi Moreshwar Chaukande, died by suicide in Nagpur after failing to secure a spot in the Vidarbha Cricket Association (VCA) team. A suicide note reading “I wasn’t selected” was recovered by Bajaj Nagar police, who are investigating the incident.


