കൊൽക്കത്ത: കൊൽക്കത്ത വിടാൻ നിർബന്ധിതയായി ഇരുപത് വർഷങ്ങൾക്ക് ശേഷം തസ്ലീമ നസ്റിൻ അടുത്ത മാസം നഗരത്തിലേക്ക് തിരിച്ചെത്തുന്നു. ഓഗസ്റ്റ് ഒന്നിന് കൊൽക്കത്തയിലെ രവീന്ദ്ര സദനത്തിൽ നടക്കുന്ന മൗലികവാദ വിരുദ്ധ സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാനാണ് തസ്ലീമ എത്തുന്നത്. (Exiled Author Taslima Nasrin Set To Return To Kolkata For Literary Event Under New BJP Government)
2007 നവംബർ 21-നാണ് അന്നത്തെ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് കടുത്ത മൗലികവാദ പ്രതിഷേധങ്ങളെ തുടർന്ന് തസ്ലീമയ്ക്ക് കൊൽക്കത്ത വിടേണ്ടി വന്നത്. ‘പശ്ചിമ ബംഗാൾ ജോന്നോ’ ഉൾപ്പെടെയുള്ള മൗലികവാദ വിരുദ്ധ സംഘടനകൾ സംയുക്തമായാണ് പുതിയ പരിപാടി സംഘടിപ്പിക്കുന്നത്. ഈ ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നേരിട്ട് പങ്കെടുക്കുമെന്നും ഇത് പുതിയ ബംഗാളിന്റെ പ്രഖ്യാപനമാണെന്നും സംഘാടകർ വ്യക്തമാക്കി. എന്നാൽ ഈ സന്ദർശനം അവരുടെ സ്ഥിരമായ മടങ്ങിവരവിന്റെ ഭാഗമാണോ എന്നതിൽ നിലവിൽ തീരുമാനമായിട്ടില്ല.
1994-ൽ പുറത്തിറങ്ങിയ ‘ലജ്ജ’ എന്ന നോവലിന് പിന്നാലെ മതമൗലികവാദികളുടെ വധഭീഷണിയെ തുടർന്നാണ് തസ്ലീമ നസ്റിൻ രാജ്യം വിട്ടത്. പിന്നീട് യൂറോപ്പിലും അമേരിക്കയിലും കഴിഞ്ഞ ശേഷം 2004-ലാണ് അവർ കൊൽക്കത്തയിൽ താമസം ആരംഭിച്ചത്. എന്നാൽ അവരുടെ ‘ദ്വിഖണ്ഡിത’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങൾക്കെതിരെ കൊൽക്കത്തയിൽ വലിയ അക്രമസംഭവങ്ങൾ അരങ്ങേറുകയും ക്രമസമാധാനപാലനത്തിന് സൈന്യത്തെ ഇറക്കേണ്ടി വരികയും ചെയ്തു. ഇതേത്തുടർന്ന് സർക്കാർ തസ്ലീമയോട് നഗരം വിടാൻ ആവശ്യപ്പെടുകയായിരുന്നു.
Story Summary
Exiled Bangladeshi author Taslima Nasrin is set to return to Kolkata on August 1 after nearly 20 years to attend an anti-fundamentalism literary event. The visit marks a politically symbolic moment for the newly formed BJP government in West Bengal under Chief Minister Suvendu Adhikari, which frames her return as a victory for free speech over religious extremism.


