തിരുവനന്തപുരം: പുനർജനി പദ്ധതിയിലെ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി സിപിഎം. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും.(Punarjani Case Clean Chit To VD Satheesan CPM Protests)
പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കാൻ വിദേശ ഫണ്ട് ശേഖരിച്ചതിൽ ക്രമക്കേടില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കേസ് അവസാനിപ്പിച്ചത്. സതീശനെ രക്ഷിക്കാൻ ആസൂത്രിത നീക്കമാണ് നടന്നതെന്നാണ് സിപിഎമ്മിന്റെ പ്രധാന ആരോപണം.
വിദേശ ഫണ്ട് സമാഹരണത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന വിജിലൻസ് ഡയറക്ടറുടെ മുൻ ശുപാർശ നിലവിലെ യുഡിഎഫ് സർക്കാർ തള്ളിയതും അവർ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി മുൻപ് രണ്ടുതവണ റിപ്പോർട്ട് നൽകിയിരുന്നു.
Story Summary
CPM has launched protests against the Vigilance clean chit given to CM V.D. Satheesan in the Punarjani corruption case. The Vigilance closed the case stating no irregularities were found in the foreign funding for post-flood house rebuilding in Paravur. CPM alleges the decision is politically motivated and an attempt to protect Satheesan.


