തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമായ ഹീനമായ ആക്രമണമാണെന്ന് എം.എ. ബേബി. അന്വേഷണത്തോട് വീണ വിജയൻ പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(MA Baby Reacts To ED Raid At Pinarayi Vijayan Residence Terming It A Politically Motivated Attack)
ഇഡി ആവശ്യപ്പെട്ടപ്പോഴെല്ലാം ചോദ്യം ചെയ്യലിന് ഹാജരാകുകയും വ്യക്തമായ മറുപടികൾ നൽകുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇതൊക്കെ തള്ളിക്കൊണ്ട് ഗൂഢമായ രാഷ്ട്രീയ അജണ്ടയോടെയാണ് ഇപ്പോഴത്തെ നടപടി. ഈ ഗൂഢ രാഷ്ട്രീയം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിഎംആർഎൽ കേസ് അന്വേഷണത്തിൽ വെളിപ്പെട്ട ചില നിർണ്ണായക കാര്യങ്ങൾ ബോധപൂർവ്വം മറച്ചുവെക്കുകയാണെന്ന് എം.എ. ബേബി ആരോപിച്ചു. യാതൊരു സേവനവും നൽകാതെ വൻ തുകകൾ കൈപ്പറ്റിയ പലരും ഇന്ന് സർക്കാരിലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പോലീസ് മർദ്ദനങ്ങൾക്ക് ഇരയായ വ്യക്തിയാണ് പിണറായി വിജയൻ. പാർട്ടി ഇതിനെ ശക്തമായി രാഷ്ട്രീയമായിത്തന്നെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
MA Baby strongly condemned the ongoing ED raids at the residences of Opposition Leader Pinarayi Vijayan and his daughter Veena Vijayan, terming them a politically motivated and heinous attack. He stated that Veena has been fully cooperating with the probe and asserted that while she would fight the case legally, the party would counter it politically, reminding that Pinarayi Vijayan is a leader who survived police brutality during the Emergency.

