HomeKerala'സർക്കാരിൻ്റെ ആയുധമാകരുത്, നിങ്ങളെ ജനങ്ങളെ സേവിക്കാനാണ് തിരഞ്ഞെടുത്തത്': K ബിജുവിൻ്റെ മാപ്പപേക്ഷ...

‘സർക്കാരിൻ്റെ ആയുധമാകരുത്, നിങ്ങളെ ജനങ്ങളെ സേവിക്കാനാണ് തിരഞ്ഞെടുത്തത്’: K ബിജുവിൻ്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി, പുതിയ സത്യവാങ്മൂലം സമർപ്പിക്കണം | Kerala High Court

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവുമായി ബന്ധപ്പെട്ട് കെ. ബിജു ഐഎഎസ് സമർപ്പിച്ച മാപ്പപേക്ഷ കേരള ഹൈക്കോടതി തള്ളി. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കോടതി മാപ്പപേക്ഷ നിരസിച്ചത്. ഉദ്യോഗസ്ഥർ സർക്കാരിന്റെ ആയുധമാകരുതെന്ന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയ കോടതി, വിഷയത്തിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി.(Kerala High Court Rejects IAS Officer K Biju Apology In Cashew Corporation Case)

നിങ്ങളെ ജനങ്ങളെ സേവിക്കാനാണ് തിരഞ്ഞെടുത്തതെന്ന് ഓർക്കണം. സർക്കാരിന്റെ ആയുധമാകരുത്. കോടതിക്കെതിരെ പരാമർശം നടത്തിയാൽ ഒരു സർക്കാരിനും സംരക്ഷിക്കാനാകില്ല, കോടതി പറഞ്ഞു. പുതിയ ഉത്തരവിൽ, മനസ്സിരുത്തി സ്വതന്ത്രമായി ചിന്തിച്ചാണ് പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്ന കാര്യം രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ വ്യക്തത വരുത്തിക്കൊണ്ട് പുതിയ അഡീഷണൽ സത്യവാങ്മൂലം നൽകാനാണ് കോടതിയുടെ നിർദ്ദേശം. മുൻ ഉത്തരവിലെ പദപ്രയോഗങ്ങൾ തികച്ചും അനുചിതമായിപ്പോയെന്നും കോടതിക്കെതിരായ പരാമർശങ്ങളിൽ ഖേദമുണ്ടെന്നും വ്യക്തമാക്കിയാണ് കെ. ബിജു കോടതിയിൽ നിരുപാധികം മാപ്പ് അപേക്ഷിച്ചത്.

Story Summary

The Kerala High Court rejected the unconditional apology tendered by IAS officer K. Biju over his controversial remarks against the judiciary in the Cashew Corporation corruption case. Dismissing the plea on technical grounds, the High Court warned bureaucrats not to become “weapons of the government”.

Clickable Info Box