ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലും ക്ലാസ് മുറികളിലും രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും സ്വകാര്യ വ്യക്തികൾക്കും പ്രവേശനം വിലക്കിക്കൊണ്ട് തമിഴ്‌നാട് സർക്കാരിന്റെ കർശന നിർദ്ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും വ്യക്തമാക്കി സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജ് മോഹൻ ഔദ്യോഗിക സർക്കുലർ പുറത്തിറക്കി. ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമായിരിക്കും ഇനി മുതൽ സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കുക.(Tamil Nadu Government Bans Political Cadres And Birthday Celebrations Inside Government Schools)
ക്ലാസ് മുറികൾ രാഷ്ട്രീയ നേതാക്കളെയോ വ്യക്തികളെയോ പുകഴ്ത്തുന്നതിനുള്ള വേദിയാക്കി മാറ്റരുതെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. “സ്‌കൂളുകൾ പഠനത്തിനുള്ള സ്ഥലങ്ങളാണ്, ആരെയും പുകഴ്ത്തിപ്പാടാനുള്ളതല്ല,” എന്ന് ജോസഫ് വിജയ് നേതൃത്വം നൽകുന്ന തമിഴ്‌നാട് സർക്കാർ സർക്കുലറിലൂടെ ഓർമ്മിപ്പിച്ചു.
രാഷ്ട്രീയ സ്വാധീനങ്ങളിൽ നിന്ന് വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും മുക്തമാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കളുടെ ജന്മദിനാഘോഷങ്ങൾ ക്ലാസ് മുറികളിലോ സ്‌കൂൾ പരിസരങ്ങളിലോ നടത്തുന്നത് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. യുഡിഐഎസ്ഇ (UDISE) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വിദ്യാർത്ഥികളുടെ പങ്കാളിത്തം, അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകരുടെ ലഭ്യത എന്നിവയിൽ തമിഴ്‌നാട് ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ്.
Story Summary
The Tamil Nadu government led by Joseph Vijay has issued a circular banning political cadres and private individuals from entering government school classrooms. School Education Department Minister Raj Mohan stated that classrooms must remain neutral spaces for learning and prohibited the celebration of political leaders’ birthdays on school premises.

