Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala
HomeKerala'രണ്ടാം ഭൂപരിഷ്കരണം' പ്രഖ്യാപിച്ച് മുഖ്യമന്ത്രി: പ്രിയദർശിനി പദ്ധതിക്ക് 600 കോടി, ജെൻ...

‘രണ്ടാം ഭൂപരിഷ്കരണം’ പ്രഖ്യാപിച്ച് മുഖ്യമന്ത്രി: പ്രിയദർശിനി പദ്ധതിക്ക് 600 കോടി, ജെൻ സികൾക്ക് സ്റ്റാർട്ടപ്പ്, വനം വന്യജീവി സംരക്ഷണത്തിന് 240.80 കോടി, ഓൺലൈൻ ഗ്രാമസഭ, വിലങ്ങാട് പാക്കേജ്, ക്ഷീര-റബ്ബർ കർഷകർക്ക് ആശ്വാസം| Kerala Budget 2026

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് അടിത്തറ പാകുന്ന ഒട്ടേറെ നിർണ്ണായക പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശന്റെ ബജറ്റ് അവതരണം പുരോഗമിക്കുന്നു. വ്യാവസായ വികസനത്തിന് ഭൂമി ഉറപ്പാക്കുന്നതിനായി ‘രണ്ടാം ഭൂപരിഷ്കരണം’ കൊണ്ടുവരുമെന്നതാണ് ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്ന്.(Kerala Budget 2026 Introduces Second Land Reform And Priyadarshini Project)

വ്യവസായ സംരംഭങ്ങൾക്കായി ഭൂമി ലഭ്യമാക്കാൻ ലാൻഡ് മാനേജ്‌മെന്റ് നയം നടപ്പിലാക്കും. വാണിജ്യ സംരംഭങ്ങൾക്കായി ഭൂമി പരിവർത്തനം ചെയ്യുന്നത് വേഗത്തിലാക്കുകയും, വലിയ പദ്ധതികൾക്കായി ലാൻഡ് പൂളിംഗ് നടപ്പിലാക്കുകയും ചെയ്യും. ഇതിന് കിൻഫ്രയും ഇൻകലും നേതൃത്വം നൽകും. കര്‍ഷകര്‍ക്ക് കൈത്താങ്ങായി പദ്ധതികള്‍ അവതരിപ്പിച്ചു. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. ക്ഷീരവികസനത്തിനായി 102 കോടി വകയിരുത്തും. ബജറ്റിൽ ജെൻസികൾക്കായി സ്റ്റാർട്ട് അപ് പദ്ധതി. ഇതിനായി 50 കോടി വകയിരുത്തും

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി പദ്ധതി’ക്കായി 600 കോടി രൂപ വകയിരുത്തി. കൂടാതെ, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും. മലയാള ഭാഷയിൽ എ.ഐ സംരംഭങ്ങൾ തുടങ്ങുന്നതിനായി 10 കോടി രൂപ മാറ്റി വെച്ചു. കൂടാതെ പ്രവാസികൾക്കായി പ്രത്യേക ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്’ രൂപീകരിക്കും.

മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി ലീറ്ററാക്കി ഉയർത്തും. വനം വന്യജീവി സംരക്ഷണത്തിന് 240.80 കോടി രൂപ മാറ്റിവെയ്ക്കും. റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും. പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണ വകുപ്പിനെ പ്രോത്സാഹിക്കുന്നതിനായി പ്രത്യേക പദ്ധതി. പിന്നാക്ക ജില്ലകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ്, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് എന്നിവ പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലില്‍ വിലങ്ങാട് വില്ലേജിലുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക പാക്കേജ്. ഇതിനായി 5 കോടി വകയിരുത്തി. ഗ്രാമസഭയില്‍ നേരിട്ട് എത്താനാകാത്തവര്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്. സ്കൂളുകളിൽ പൗൾട്രി ക്ലബ്. ക്ഷീര വികസന മേഖലയ്ക്ക് 102.88 കോടി രൂപ. മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി ലീറ്ററാക്കി ഉയർത്തും. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം സാങ്കേതിക വിദ്യയെയും തൊഴിൽ മേഖലയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള വികസന മാതൃകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Story Summary

In a major policy shift, the budget introduces a ‘Second Land Reform’ to streamline land conversion and acquisition for industrial growth through land pooling. The government also reaffirmed its focus on public transport and connectivity by allocating ₹600 crore for the ‘Priyadarshini’ project for free travel for women on KSRTC buses and advancing Light Metro projects for Thiruvananthapuram and Kozhikode.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.