തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണം തുടരുന്നു. സിനിമ, സംഗീതം, ഗവേഷണം, വയോജന ക്ഷേമം എന്നീ മേഖലകളിൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്.(Kerala Budget 2026 Launches Cultural And Research Parks Along With Elder Care Initiatives)
എം.ടി. വാസുദേവൻ നായരുടെ സ്മരണയ്ക്കായി 50 കോടി രൂപ ചെലവിൽ കോഴിക്കോട്ട് കൾച്ചറൽ പാർക്ക് സ്ഥാപിക്കും. യുവകലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ ഇവിടെ പ്രത്യേക വേദിയൊരുക്കും. കൊച്ചിയിൽ 100 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ ഫിലിം സിറ്റി സ്ഥാപിക്കും. കൂടാതെ, ജെ.സി. ഡാനിയേലിന്റെ സ്മരണയ്ക്കായി ‘ചിത്രനഗരം’ പദ്ധതിയും നടപ്പിലാക്കും. സംഗീത ഇതിഹാസം ജോൺസൺ മാസ്റ്ററുടെ ഓർമ്മയ്ക്കായി തൃശൂരിൽ അത്യാധുനിക മ്യൂസിക് അക്കാദമി സ്ഥാപിക്കും.
ഐ.ഐ.ടി മദ്രാസ് റിസർച്ച് പാർക്കിന്റെ മാതൃകയിൽ കേരളത്തിലും പുതിയ റിസർച്ച് പാർക്ക് ആരംഭിക്കാൻ 60 കോടി രൂപ അനുവദിച്ചു. ആരോഗ്യ-ശാസ്ത്ര രംഗത്തെ വികസനത്തിനായി 100 കോടി രൂപ ചെലവിൽ പുതിയ സിറ്റി സ്ഥാപിക്കും. വയോജന വകുപ്പിന് കീഴിൽ 10 കോടി രൂപ അനുവദിച്ചു. വയോധികരെ പരിചരിക്കുന്നതിനായി ‘കെയർ ഗിവർ പദ്ധതി’ ആരംഭിക്കും. ഇതിന്റെ ഭാഗമായി ആശുപത്രികളിൽ ആറ് മാസത്തെ സർക്കാർ അംഗീകൃത കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ലഭ്യമാക്കും. കലാ-സാംസ്കാരിക രംഗങ്ങളെ ഉന്നത വിദ്യാഭ്യാസത്തോടും ശാസ്ത്രീയ ഗവേഷണത്തോടും സമന്വയിപ്പിച്ചുകൊണ്ടുള്ള വിപുലമായ വികസന അജണ്ടയാണ് ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Story Summary
The state budget introduces significant cultural and research initiatives, including a ₹50 crore M.T. Vasudevan Nair Cultural Park in Kozhikode, a ₹100 crore Film City in Kochi, and a Johnson Master Music Academy in Thrissur. Key research and welfare projects feature an IIT Madras-model research park (₹60 crore), a Health and Life Science City (₹100 crore), and a comprehensive ‘Care Giver’ scheme for the elderly.

