തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ ബജറ്റ് അവതരണം തുടരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വികസനത്തിന്റെ പുതിയ മാതൃകകൾ മുന്നോട്ടുവെക്കുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നത്.(Kerala Budget 2026, CM VD Satheesan Presents Development Focused Budget With Mission Samudra)
കേരളത്തിന്റെ തീരദേശങ്ങളെയും തുറമുഖങ്ങളെയും ജലപാതകളെയും സംയോജിപ്പിച്ച് മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കാൻ ലക്ഷ്യമിട്ടുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്ക് 400 കോടി രൂപ വകയിരുത്തി. വിഴിഞ്ഞത്ത് കപ്പൽ നിർമ്മാണ കേന്ദ്രം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളുടെ വികസനം എന്നിവ ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് പ്രധാന ലോജിസ്റ്റിക് ഹബ്ബാക്കാൻ 200 കോടി രൂപ അനുവദിച്ചു. പൈലറ്റ് പരിശീലനം, വിമാന അറ്റകുറ്റപ്പണി എന്നിവയും ഇതിൽ ഉൾപ്പെടും. സിയാലിനോട് ചേർന്ന് ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കും.10,000 എംഎസ്എംഇ കൾ തുടങ്ങാനായി സഹായം നൽകും. അതിനായി 100 കോടി അനുവദിച്ചു
സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനായി ‘ഇൻവെസ്റ്റ് കേരളം സെൽ’ രൂപീകരിക്കും. ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങൾ നീക്കി നിക്ഷേപങ്ങൾ സുഗമമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് മേഖലയ്ക്ക് 100 കോടിയും, സതേൺ കേരള കോറിഡോറിന് 50 കോടിയും അനുവദിച്ചു.
ഭൂമി ഏറ്റെടുക്കലിന് ഏകജാലക പദ്ധതി. വണ്‍ കേരള കരുതല്‍ മിഷന്‍ – മാരക രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി. അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായം എത്തിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം. ഒരുകോടി രൂപ ഇതിനായി വകയിരുത്തി. കേരള നോളജ് വാലി -കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കി മാറ്റും. റാങ്കിങ്ങുകളില്‍ മുന്നിലുള്ള സര്‍വകലാശാല കേന്ദ്രങ്ങള്‍ കേരളത്തില്‍ എത്തിക്കും. വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ തന്നെ അവസരം ഉറപ്പാക്കും. ഇതിനായി 100 കോടി വകയിരുത്തി. വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും. ഇതിനായി 50 കോടി വകയിരുത്തി.
കേന്ദ്ര വിഹിതത്തിൽ 20,500 കോടി രൂപയുടെ കുറവുണ്ടായതും, ശമ്പള പരിഷ്കരണം മൂലമുണ്ടാകുന്ന ബാധ്യതകളും സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എങ്കിലും കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര, ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധനവ് തുടങ്ങിയ ക്ഷേമ പദ്ധതികൾ സർക്കാർ ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. യുവാക്കൾക്ക് സംസ്ഥാനത്ത് തന്നെ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Summary
Chief Minister V.D. Satheesan’s maiden budget emphasizes a blend of infrastructure development and welfare, highlighted by the 400-crore ‘Mission Samudra’ to boost the maritime economy and a 200-crore investment to transform Kerala’s four airports into logistics hubs.

