തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഡോ. ഹാരിസ് ചിറക്കൽ മാധ്യമങ്ങളിലൂടെ പങ്കുവെച്ച നിർദേശങ്ങൾ സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ ഈ സുപ്രധാന പ്രഖ്യാപനം.(Health Minister K Muraleedharan Medical College Visit More Doctor Recruitment Kerala)
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണക്കുറവ് മൂലം രോഗീ പരിചരണത്തിൽ വേണ്ടത്ര ജാഗ്രത പുലർത്താൻ സാധിക്കാത്ത സാഹചര്യമുണ്ട്. ഇതിന് ശാശ്വത പരിഹാരമെന്നോണം മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരുടെ നിയമനം നടത്താൻ സർക്കാർ അടിയന്തര തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രികളിലെ ശുചിത്വമില്ലായ്മയും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുകയെന്നത് സർക്കാരിന്റെ നയമാണ്. അതിൽ ഒരു മാറ്റവുമുണ്ടാകില്ല. തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജും, ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജും ഈ നയത്തിന്റെ ഭാഗമായി ഉടൻ ആരംഭിക്കും. പുതിയവ സ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ള എല്ലാ മെഡിക്കൽ കോളേജുകളിലെയും അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ വർദ്ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മെഡിക്കൽ കോളേജുകളുടെ വളർച്ച എന്നത് അവിടേക്ക് എത്തുന്ന രോഗികളുടെ എണ്ണം കൂടുന്നതിലല്ല, മറിച്ച് ചികിത്സ തേടിയെത്തുന്നവർക്ക് എത്രത്തോളം മികച്ച സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നു എന്നതിലാണെന്ന് കെ. മുരളീധരൻ ഓർമ്മിപ്പിച്ചു. ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് വകുപ്പിന്റെ ചുമതലയെന്നും, അതിനായി ഡോക്ടർമാർക്ക് മികച്ച സേവനം ഉറപ്പാക്കാനുള്ള അനുകൂല സാഹചര്യങ്ങൾ ഒരുക്കി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Story Summary
Health Minister K. Muraleedharan announced that he will personally visit medical colleges across the state to gather feedback directly from patients, adopting a suggestion by Dr. Harris Chirakkal. He also promised immediate recruitment of more doctors to enhance patient care and stressed stringent hygiene protocols, while reaffirming the government’s plan to start new medical colleges in Haripad and Thiruvananthapuram.

