Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala
HomeKeralaകേരളത്തിൽ കടുത്ത ചൂട്: കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; വണ്ടൂരിലും വളയത്തും...

കേരളത്തിൽ കടുത്ത ചൂട്: കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; വണ്ടൂരിലും വളയത്തും സൂര്യാതപമേറ്റു, ഉഷ്‌ണതരംഗ ജാഗ്രത | Sunstroke

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം തീവ്രമാകുന്നതിനിടെ കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം.വി (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കിണർ കുഴിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട സനൽ ഇന്ന് പുലർച്ചെ 2.55-ഓടെയാണ് മരണപ്പെട്ടത്.(Extreme heat in Kerala, man dies of sunstroke in Kannur)

വണ്ടൂരിൽ നാല് വയസ്സുകാരി ഇസ ജോണിന് വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെ സൂര്യാതപമേറ്റു. ശരീരത്തിലാകെ പൊള്ളലേറ്റ കുട്ടിയെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളയത്ത് അങ്കണവാടി അധ്യാപിക അനിലയ്ക്ക് ജോലിക്കിടെ പൊള്ളലേറ്റു. വലത് കൈയിൽ പൊള്ളലേറ്റ ഇവർ ചികിത്സ തേടി.

കൊല്ലം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്: 41°C, കൊല്ലം, തൃശ്ശൂർ: 40°C, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്: 38°C, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ്: 37°C, തിരുവനന്തപുരം: 36°C എന്നിങ്ങനെയാണ് താപനില ലഭിക്കാൻ സാധ്യത.

സാധാരണ ലഭിക്കേണ്ട താപനിലയേക്കാൾ 4 മുതൽ 5 ഡിഗ്രി വരെ അധികമായിരിക്കും അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് കർശനമായി ഒഴിവാക്കുക. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിർജ്ജലീകരണം തടയാൻ ഒആർഎസ് (ORS), കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കുക. അങ്കണവാടികളിലും സ്കൂളുകളിലും കുട്ടികളെ വെയിലത്ത് വിടരുത്. പ്രായാധിക്യമുള്ളവരും ഗർഭിണികളും പ്രത്യേക ജാഗ്രത പുലർത്തണം. ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.