തിരുവനന്തപുരം : വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ കൂടുതൽ അന്വേഷണം നടത്താൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (11) ഉത്തരവിട്ടു. ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും ചേർന്ന് മർദ്ദിച്ചുവെന്നായിരുന്നു പ്രവർത്തകരുടെ പരാതി.(EP Jayarajan assault case, Court orders further investigation into alleged assault of Youth Congress activists inside aircraft)
വിമാനത്തിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജിദ് ഉൾപ്പെടെയുള്ളവരെ ഇ.പി. ജയരാജനും ഗൺമാനും ചേർന്ന് ആക്രമിച്ചെന്നായിരുന്നു കേസ്. പരാതിയിൽ അന്വേഷണം നടത്തിയ വലിയതുറ പോലീസ്, മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേസ് എഴുതിത്തള്ളുകയായിരുന്നു.
ഇക്കാര്യം കാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചു. ഈ റിപ്പോർട്ടിനെതിരെ പരാതിക്കാരൻ കോടതിയെ സമീപിച്ചു. വാദങ്ങൾ കേട്ട കോടതി, സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിക്കണമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും വലിയതുറ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് നിർദ്ദേശം നൽകി.
Story Summary
The Thiruvananthapuram First Class Judicial Magistrate Court has ordered further investigation into the complaint alleging that E.P. Jayarajan and the Chief Minister’s gunman assaulted Youth Congress activists inside an aircraft. While the police had previously closed the case due to a lack of evidence, the court has now directed the Valiyathura SHO to conduct a detailed investigation, including a review of CCTV footage, following a plea by the complainants.

