തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടുകത്തികൾ കേസിലെ പ്രധാന പ്രതിയായ പ്രദീപ് തന്നെയാണ് പോലീസിന് കാണിച്ചുകൊടുത്തത്.(Palkulangara Murder Case Weapons Recovered Prime Accused Pradeep In Police Custody)
ഇയാളുടെ അയൽവാസിയായ വിശാഖ് (28) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കുടുംബങ്ങൾ തമ്മിൽ നിലനിന്നിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. നാലുമാസം മുൻപ് വിശാഖ് പ്രദീപിനെ ആക്രമിച്ചിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ആസൂത്രിതമായ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിനുശേഷം തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. കേസിലെ പ്രധാന പ്രതി പ്രദീപിനെയും മൂന്ന് സുഹൃത്തുക്കളെയും കഴിഞ്ഞദിവസം പുലയനാർകോട്ടയിലെ കാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
Story Summary
Police recovered the weapons used in the daylight murder of a youth named Vishakh in Palkulangara, Thiruvananthapuram. The prime accused, Pradeep, led officers to three choppers hidden in a bush, revealing that a long-standing boundary dispute and personal enmity led to the planned attack.


