തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ, ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വാദങ്ങൾ നിഷേധിച്ച് ഡോ. റീന. നിപ പരിശോധനാഫലം വന്ന ഉടൻ തന്നെ മന്ത്രിയെ വിവരം അറിയിച്ചിരുന്നെന്നും, എന്നാൽ ഇക്കാര്യത്തിൽ ആശയവിനിമയത്തിൽ പിഴവ് ഉണ്ടായെന്നും അവർ പറഞ്ഞു.(DHS Leadership Row Dr Reena Refutes Minister Muraleedharan)
നിപ സ്ഥിരീകരിച്ച വിവരം മന്ത്രിയെയും ഡി.എം.ഇയെയും അന്ന് തന്നെ അറിയിച്ചിരുന്നു. ശബരിമലയിൽ ഡോക്ടർമാരെ അയക്കില്ലെന്ന് പറഞ്ഞിട്ടില്ല. നിയമവ്യവസ്ഥയിലാണ് വിശ്വാസം. ഓഫീസിലേക്ക് തള്ളിക്കയറാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നും അവർ വ്യക്തമാക്കി.
പകർച്ചവ്യാധികൾ പടരുന്ന ഈ സമയത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു. ഇന്നും ഡോ. റീന ഡി.എച്ച്.എസ് ആസ്ഥാനത്ത് ജോലിയിൽ പ്രവേശിക്കാൻ എത്തിയിട്ടുണ്ട്. നേരത്തെ ട്രൈബ്യൂണൽ ഉത്തരവുമായി എത്തിയെങ്കിലും ഡോ. വി. മീനാക്ഷി കസേര ഒഴിഞ്ഞുനൽകാൻ തയ്യാറായിരുന്നില്ല.
Story Summary
Dr. Reena has refuted claims made by Health Minister K. Muraleedharan, stating that she had informed him about the Nipah test results promptly and that the issue arose from a communication gap. Despite the ongoing standoff over the DHS position with Dr. V. Meenakshi, Dr. Reena continues to report for duty at the headquarters, emphasizing the need for focused vigilance against seasonal diseases.

