കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ഫാൽത്ത മേഖലയിലെ ശക്തനായ നേതാവ് ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി (37) അറസ്റ്റിൽ. പോലീസ് സേനയ്ക്കുനേരെ ആക്രമണം നടത്തിയതിനും പോലീസ് സ്റ്റേഷൻ ആക്രമിച്ചതിനും കേസെടുത്താണ് ഇവരെ ശനിയാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്.(TMC Leader Jahangir Khan Wife Arrested In West Bengal)
ജൂൺ എട്ടിന് നേപ്പാൾ അതിർത്തിയിൽ വെച്ച് പിടിയിലായ ജഹാംഗീർ ഖാനെ പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ചതിനും, ഫാൽത്ത പോലീസ് സ്റ്റേഷനിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനുമാണ് സറീന ബീബിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇതുവരെ 27 പേർ പിടിയിലായിട്ടുണ്ട്. തന്റെ ഭർത്താവിനെ അരയിൽ കയർ കെട്ടി തെരുവിലൂടെ പരസ്യമായി നടത്തിയതിൽ പ്രകോപിതയായാണ് സറീന ബീബി ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
മുഖ്യമന്ത്രി സുഭേന്ദു അധികാരിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും നിയമവാഴ്ച ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
Story Summary
Sarina Bibi, wife of TMC leader Jahangir Khan, has been arrested by West Bengal Police for allegedly orchestrating an attack on a police station to secure her husband’s release from custody. Khan, a controversial figure in the Diamond Harbour constituency, was arrested on June 8 while attempting to flee to Nepal and faces various charges, including election fraud and anti-state activities.

