തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന് പാർട്ടി 100% പിന്തുണ നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുഗതനെ തനിച്ച് വിടില്ലെന്നും, അദ്ദേഹത്തിന് ആവശ്യമായ എല്ലാവിധ നിയമപരമായ സംരക്ഷണവും പാർട്ടി ഉറപ്പുവരുത്തുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.(BJP state president Rajeev Chandrasekhar assures full support to councillor R Sugathan)
തങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും, ഇക്കാര്യത്തിൽ എസ്‌എച്ച്‌ഒയ്‌ക്കോ ആഭ്യന്തര മന്ത്രിക്കോ സംശയം വേണ്ട. വാഹനങ്ങൾ തല്ലിപ്പൊളിക്കുന്ന സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും രീതി ബിജെപിക്കില്ല. ഇ.ഡി വരുമ്പോൾ വാഹനം തല്ലിപ്പൊളിക്കുന്നതാണ് സിപിഎമ്മിന്റെ ശൈലി, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്തു വർഷത്തെ ഇടതുഭരണവും ഇപ്പോഴത്തെ കോൺഗ്രസ് ഭരണവും കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ പാടെ തകർത്തു. എന്നിട്ടും ജനങ്ങളെ കബളിപ്പിക്കാനായി സൗജന്യയാത്ര പോലെയുള്ള പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങളാണ് യുഡിഎഫ് നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രഖ്യാപനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 12 വർഷമായി ഇന്ത്യ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വികസനത്തിലൂന്നിയ പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സുഗതനെതിരായ ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതമായി കാണുന്ന ബിജെപി, വിഷയത്തിൽ ശക്തമായ പ്രതിരോധത്തിനാണ് തയ്യാറെടുക്കുന്നത്.
Story Summary
BJP state president Rajeev Chandrasekhar has declared full legal and political support for party councillor R. Sugathan, dismissing any doubts regarding the party’s backing. He also launched a sharp attack on the LDF and UDF governments, accusing them of ruining Kerala’s economy while criticizing their reliance on populist promises and violence, contrasting this with the BJP’s focus on national development under Prime Minister Narendra Modi.

