ആവേശകരമായ ഉദ്ഘാടന മത്സരങ്ങൾക്ക് ശേഷം ഫിഫ ലോകകപ്പ് 2026 രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. ഗ്രൂപ്പ് എ-യിലെ ആദ്യ മത്സരങ്ങൾക്ക് ശേഷം ഇന്ന് ബി, ഡി എന്നീ ഗ്രൂപ്പുകളിലെ പോരാട്ടങ്ങളാണ് നടക്കുന്നത് (FIFA World Cup 2026 Day 2). ആദ്യ മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നുവെങ്കിലും, റഫറി മൂന്ന് ചുവപ്പ് കാർഡുകൾ പുറത്തെടുത്തത് വലിയ ചർച്ചയായിരുന്നു. രണ്ടാം മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ദക്ഷിണ കൊറിയയും വിജയം സ്വന്തമാക്കിയിരുന്നു.
രണ്ടാം ദിനമായ ഇന്ന്, ഗ്രൂപ്പ് ബി-യിൽ ആതിഥേയരായ കാനഡ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ നേരിടും. ടൊറന്റോയിലെ ബിഎംഒ ഫീൽഡിൽ ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 12:30-നാണ് ഈ മത്സരം നടക്കുന്നത്. ബോസ്നിയൻ യുദ്ധകാലത്ത് പലായനം ചെയ്ത പതിനായിരക്കണക്കിന് ആളുകൾ അമേരിക്കയിലും കാനഡയിലുമുള്ളതിനാൽ അവർക്ക് ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫകുണ്ടോ ടെല്ലോ ആണ് ഈ മത്സരത്തിന്റെ റഫറി.
ഗ്രൂപ്പ് ഡി-യിലെ മത്സരത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പരാഗ്വേയെയും നേരിടും. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 6:30-ന് ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ക്രിസ്റ്റ്യൻ പുലിസിക്, ഫൊലാറിൻ ബലോഗുൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന യുഎസ് ടീം മികച്ച ഫോമിലാണ്. ഡാനി മാക്കിലിയാണ് ഈ മത്സര നിയന്ത്രണ ചുമതലയുള്ള റഫറി. ഇന്ത്യയിൽ ZEE5 പ്ലാറ്റ്ഫോമിലും യൂണിറ്റ്8 സ്പോർട്സ് ചാനലുകളിലും മത്സരങ്ങൾ തത്സമയം കാണാം.
Summary: The FIFA World Cup 2026 action moves to Groups B and D on its second day with exciting matches lined up. Co-hosts Canada will face Bosnia and Herzegovina in Toronto, while the United States will begin their campaign against Paraguay in Los Angeles. Fans can expect thrilling encounters as these teams battle for crucial early points in the tournament.

