അടൂർ: അടൂരിൽ യുവതിയെ ലഹരി കലർന്ന ജ്യൂസ് നൽകി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിലായി. യുവതിയുടെ അയൽവാസിയും ഓട്ടോ ഡ്രൈവറുമായ വിനോദിനെയാണ് അടൂർ പോലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത് (Adoor Rape Case Arrest). ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ ഇയാൾ പലതവണ ക്രൂര പീഡനത്തിന് ഇരയാക്കിയതായാണ് പരാതി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം തുടങ്ങുന്നത്. പതിവായി യാത്രയ്ക്ക് വിളിക്കാറുള്ള വിനോദിന്റെ ഓട്ടോയിൽ കയറിയ യുവതിയെ, ലൈസൻസ് എടുക്കാൻ മറന്നു എന്ന് കള്ളം പറഞ്ഞ് പ്രതി നിർബന്ധിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ലഹരി കലർന്ന ജ്യൂസ് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ വിനോദ്, ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽ കൊണ്ടുപോയി വീണ്ടും പീഡനം തുടർന്നു.
പീഡനവിവരം പ്രതിയുടെ ഭാര്യയോട് യുവതി തുറന്നുപറഞ്ഞതിൽ പ്രകോപിതനായ വിനോദ്, കഴിഞ്ഞ മാസം യുവതിയെ തന്റെ ടാങ്കർ ലോറിയിൽ നിർബന്ധിച്ച് കയറ്റിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു. ഈ അക്രമത്തിന് പിന്നാലെ ഭയന്ന യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Summary: Adoor police arrested a neighbor and auto-driver named Vinod for allegedly drugging and raping a woman. The accused reportedly lured the victim to his house, gave her spiked juice, and recorded obscene videos to blackmail her for further abuse. After she revealed the ordeal to his wife, Vinod reportedly abducted her in a tanker lorry and brutally assaulted her. The victim eventually approached the police, leading to his arrest.

