പത്തനംതിട്ട: പി എം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച പ്രസ്താവനയിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, വിഷയത്തിൽ താൻ പറഞ്ഞതും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Adoor Prakash and PK Kunhalikutty clarify stance on PM SHRI scheme in Kerala)
കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗത്തിൽ പദ്ധതിയെക്കുറിച്ച് ഗൗരവമുള്ള ചർച്ചകൾ നടന്നിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. പദ്ധതിയിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ സമിതിയുടെ റിപ്പോർട്ട് വന്ന ശേഷമേ മുന്നണിയും സർക്കാരും അന്തിമ തീരുമാനമെടുക്കൂ എന്നുമാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.
മുൻ എൽഡിഎഫ് സർക്കാർ ഒപ്പിട്ട കരാറിൽ നിന്ന് നിയമപരമായി എങ്ങനെ പിന്മാറാമെന്നാണ് പരിശോധിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വർഗീയ അജണ്ടയോ നിബന്ധനകളോ കേരളത്തിലെ സ്കൂളുകളിലോ പാഠ്യപദ്ധതിയിലോ നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയിൽ തുടരണോ വേണ്ടയോ എന്നത് ഉപസമിതി റിപ്പോർട്ട് വന്ന ശേഷം യുഡിഎഫ് യോഗം ചേർന്ന് തീരുമാനിക്കുമെന്ന് വ്യക്തമാക്കി അടൂർ പ്രകാശ് തർക്കങ്ങൾക്ക് വിരാമമിട്ടു.
Story Summary
UDF Convener Adoor Prakash MP clarified his position on the PM SHRI scheme, stating there is no contradiction between his statement and PK Kunhalikutty’s remarks. Kunhalikutty emphasized that the UDF has not made a final decision on continuing the scheme, as a Cabinet Sub-Committee is currently reviewing options to withdraw from the agreement signed by the previous government.


