ന്യൂഡൽഹി: ജൂലൈ 20-ന് സി.ജെ.പി സംഘടിപ്പിച്ച ‘സൻസദ് ചലോ’ മാർച്ചിലുണ്ടായ അക്രമത്തിൽ പൊലീസുകാർക്കെതിരെ മാത്രം ആരോപണങ്ങൾ ഉയർന്നുവരുന്നതിൽ പ്രതിഷേധവുമായി പരിക്കേറ്റ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ. തങ്ങൾ അനുഭവിക്കുന്ന മാനസികവിഷമങ്ങളും ക്രൂരമായ അക്രമത്തിൽ ഉദ്യോഗസ്ഥർക്കുണ്ടായ പരിക്കുകളും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വാർത്താസമ്മേളനം വിളിച്ച് കുടുംബങ്ങൾ ആവശ്യപ്പെട്ടു.(Families of Delhi Police officers injured in CJP protest demand discussion in Parliament)
സമരക്കാരുടെ ഭാഗത്തുനിന്നുണ്ടായ അക്രമത്തിൽ 250-ലേറെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും സർക്കാരിന്റെയും സ്വകാര വ്യക്തികളുടെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടതായും കുടുംബങ്ങൾ ചൂണ്ടിക്കാട്ടി. ഒരു എസിപിയുടെ ഭാര്യ, എഎസ്ഐയുടെ ഭാര്യ, പരിക്കേറ്റ മറ്റ് രണ്ട് ഉദ്യോഗസ്ഥരുടെ മക്കൾ എന്നിവരാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തി തങ്ങളുടെ ആശങ്ക പങ്കുവെച്ചത്.
“യൂണിഫോമിന് പിന്നിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രമല്ല, അയാളുടെ ഭാര്യയും കുട്ടികളും മാതാപിതാക്കളുമടങ്ങുന്ന ഒരു കുടുംബമുണ്ട്” എന്ന് അക്രമത്തിൽ പരിക്കേറ്റ എസിപിയുടെ ഭാര്യ ഉപനീത് കൗർ വിതുമ്പലോടെ പറഞ്ഞു. സമാധാനം പാലിക്കാൻ പൊലീസ് നിരന്തരം അഭ്യർത്ഥിച്ചിട്ടും കല്ലുകളും കുപ്പികളും ചെരുപ്പുകളും ഉപയോഗിച്ച് പ്രക്ഷോഭകർ ആക്രമിക്കുകയായിരുന്നുവെന്ന് അവർ വ്യക്തമാക്കി. ഒരു വർഷത്തിലേറെയായി നാവികസേനയിൽ സേവനമനുഷ്ഠിച്ച ശേഷം പൊലീസിൽ ചേർന്ന സബ് ഇൻസ്പെക്ടറുടെ മകൾ കുഞ്ചൽ, ജാന്ദർ മന്താറിന് സമീപം വെച്ച് ഭർത്താവിന് ജനക്കൂട്ടത്തിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ മർദ്ദനത്തെക്കുറിച്ച് വിവരിച്ചു. ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ മറച്ചുവെച്ച്, പൊലീസിനെ മാത്രം കുറ്റക്കാരായി ചിത്രീകരിക്കുന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ കുടുംബങ്ങൾ കടുത്ത അമർഷം രേഖപ്പെടുത്തി. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളല്ല, മറിച്ച് ജനക്കൂട്ടത്തിലേക്ക് നുഴഞ്ഞുകയറിയ സാമൂഹികവിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്നും വിഷയം പാർലമെന്റ് ഗൗരവമായി ചർച്ച ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
Story Summary
Families of Delhi Police personnel injured during the July 20 CJP protest march to Parliament held a press conference demanding that Parliament discuss the injuries and trauma faced by the police force. Highlighting that over 250 personnel were injured due to violence triggered by anti-social elements, they urged the public and lawmakers to hear their side of the story rather than relying solely on one-sided social media narratives.


