തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം ഈ മാസം പത്താം തീയതിയോടെ ഉണ്ടാകും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും നാളെ വൈകുന്നേരത്തോടെ എംഎൽഎമാരുടെ അഭിപ്രായശേഖരണം പൂർത്തിയാക്കി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാനായി നിയുക്ത എംഎൽഎമാർ തലസ്ഥാനത്തെത്തി തുടങ്ങിയിട്ടുണ്ട്.(Kerala CM Announcement 2026 Expected By May 10 As Congress Tussle Intensifies)
പ്രതിപക്ഷ നേതാവെന്ന നിലയിൽ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ സതീശന് എംഎൽഎമാർക്കിടയിലും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കിടയിലും വലിയ പിന്തുണയുണ്ട്. ഹൈക്കമാൻഡിന്റെ പിന്തുണയും എംഎൽഎമാരുടെ ഭൂരിപക്ഷവും തനിക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ട് കെ സി വേണുഗോപാൽ രംഗത്തുണ്ട്. തന്റെ ഭരണപരിജ്ഞാനവും സീനിയോറിറ്റിയും പരിഗണിക്കണമെന്നാണ് ചെന്നിത്തലയുടെ വാദം.
നേതാക്കൾക്കായി പെരുമ്പാവൂരിലും തിരുവനന്തപുരം ഇന്ദിരാഭവന് മുന്നിലും അണികൾ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. “പടനായകന് അഭിവാദ്യങ്ങൾ” എന്ന തലക്കെട്ടിൽ കെ.സി. വേണുഗോപാലിനായും, “കേരളത്തെ നയിക്കാൻ ചെന്നിത്തല” എന്ന് ആർ.സി. ബ്രിഗേഡും പോസ്റ്ററുകൾ ഉയർത്തി. എഐസിസി ഇൻ-ചാർജ് ദീപ ദാസ്മുൻഷി തുടർചർച്ചകൾക്കായി ഡൽഹിയിലേക്ക് തിരിക്കും. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും റിപ്പോർട്ട് പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
Story Summary
The Congress high command is expected to announce the Kerala Chief Minister by May 10, following the arrival of AICC observers to gather MLA feedback. While VD Satheesan leads the race with ally support, KC Venugopal and Ramesh Chennithala are also strong contenders, backed by visible camp-based lobbying across the state.

