കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസഭാ പ്രവേശനത്തിനുള്ള പ്രാഥമിക ചർച്ചകളിലേക്ക് കടന്ന് മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ എട്ടുപേരുടെ പട്ടികയാണ് പാർട്ടിയുടെ സജീവ പരിഗണനയിലുള്ളത്. അതേസമയം, ഏറെ ചർച്ച ചെയ്യപ്പെട്ട ഉപമുഖ്യമന്ത്രി പദവി ഉന്നയിച്ച് സമ്മർദ്ദം ചെലുത്തേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ താൽക്കാലിക തീരുമാനം.(IUML Minister List 2026 And Cabinet Formation Discussion 2026)
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് മുസ്ലിം ലീഗുമായി ആലോചിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ ഭരണനേതൃത്വത്തെ തീരുമാനിക്കുന്നതിൽ ലീഗിന്റെ അഭിപ്രായം നിർണ്ണായകമാകും.
വിവിധ ജില്ലകളിൽ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കിയാകും മന്ത്രിമാരെ നിശ്ചയിക്കുക. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം പി.കെ. ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, കെ.എം. ഷാജി എന്നിവരിൽ ഒരാൾക്ക് കൂടി സാധ്യതയുണ്ട്. ആറ് എംഎൽഎമാരുള്ള കോഴിക്കോട് ജില്ലയിൽ നിന്ന് പാറക്കൽ അബ്ദുള്ളയോ റസാക്ക് മാസ്റ്ററോ പരിഗണിക്കപ്പെട്ടേക്കാം. പാലക്കാട് എൻ. ഷംസുദ്ദീന്റെ പേര് പട്ടികയിലുണ്ട്. കാസർകോട് നിന്ന് എ.കെ.എം. അഷ്റഫും എറണാകുളത്ത് നിന്ന് കന്നി എംഎൽഎയായ വി. അബ്ദുൽ ഗഫൂറും ചർച്ചകളിലുണ്ട്.
ഉപമുഖ്യമന്ത്രി പദം തൽക്കാലം ചോദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കിലും അർഹമായ വകുപ്പുകൾക്കായി ലീഗ് വാദിച്ചേക്കും. അസ്വാരസ്യങ്ങൾ ഒഴിവാക്കി ഐക്യകണ്ഠേന മന്ത്രിമാരെ നിശ്ചയിക്കാനാണ് ശ്രമം.
Story Summary
The Indian Union Muslim League (IUML) has prepared a preliminary list of eight potential ministers, including PK Kunhalikutty, following the UDF’s victory. While the party has decided not to demand the Deputy CM post for now, Panakkad Sadiq Ali Thangal expects the Congress to consult them on deciding the next Chief Minister.

