ലണ്ടൻ: ഫിഫ ലോകകപ്പ് 2026 ക്വാർട്ടർ ഫൈനലിൽ സ്പെയിനിനോട് 2-1 എന്ന സ്കോറിന് തോറ്റ് ബെൽജിയം പുറത്തായി. മത്സരത്തിന്റെ 88-ാം മിനിറ്റിൽ ബെൽജിയം ഗോൾകീപ്പർ സെൻ ലാംമെൻസ് വരുത്തിയ ഗുരുതരമായ പിഴവാണ് സ്പെയിനിന്റെ വിജയഗോളിന് വഴിയൊരുക്കിയത്. ഇതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ലാംമെൻസ് നേരിടുന്നത്. (Belgium vs Spain)
മത്സരത്തിന്റെ 70-ാം മിനിറ്റിൽ ബെൽജിയത്തിന്റെ സ്റ്റാർ ഗോൾകീപ്പർ തിബോ കോർട്ടുവയ്ക്ക് പരിക്കേറ്റ് പുറത്തുപോയതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾകീപ്പറായ സെൻ ലാംമെൻസ് പകരക്കാരനായി കളത്തിലിറങ്ങിയത്. 88-ാം മിനിറ്റിൽ സ്പെയിൻ താരം പൗ കുബാർസി തൊടുത്ത ലോങ് ഷോട്ട് കൈപ്പിടിയിലൊതുക്കുന്നതിൽ ലാംമെൻസ് പരാജയപ്പെട്ടു. പന്ത് കൈയ്യിൽ നിന്ന് തെറിച്ചുപോയത് കൃത്യമായി മുതലെടുത്ത മൈക്കൽ മെറിനോ പന്ത് വലയിലാക്കി സ്പെയിനിന്റെ വിജയമുറപ്പിക്കുകയായിരുന്നു.
📸 – IT WAS MANCHESTER UNITED GOALKEEPER SENNE LAMMENS WHO MADE THE HORRIBLE MISTAKE!
HE LET THE BALL GO WHICH CAUSED THE REBOUND FOR MERINO TO SCORE!
HE WILL NOT SLEEP WELL TONIGHT! pic.twitter.com/U2DXcYaAhe
— The Touchline | 𝐓 (@TouchlineX) July 10, 2026
Thibaut Courtois consoling Senne Lammens after Spain’s late winner… 🥺
Courtois left the pitch in tears after suffering an injury. Then, in the dying seconds, Spain won the game.
Heartbreak for all of Belgium… 🙁💔 pic.twitter.com/natLX2IXpU
— 433 (@433) July 10, 2026
മത്സരശേഷം ലാംമെൻസിനെതിരെ കടുത്ത പരിഹാസവും വിമർശനവുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. “ഇന്ന് രാത്രി ഉറക്കം വരില്ല,” എന്ന് തുടങ്ങി പലരും ലാംമെൻസിന്റെ പ്രകടനത്തെ നിശിതമായി വിമർശിച്ചു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്ന താരമെന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നാണ് ആരാധകരുടെ പക്ഷം. 2010-ന് ശേഷം ആദ്യമായാണ് സ്പെയിൻ ലോകകപ്പ് സെമിഫൈനലിൽ പ്രവേശിക്കുന്നത്. സെമിയിൽ ഫ്രാൻസാണ് സ്പെയിനിന്റെ എതിരാളികൾ.
Summary: Belgium was eliminated from the FIFA World Cup 2026 after a 2-1 defeat to Spain in the quarter-final. The match turned in the 88th minute when substitute goalkeeper Senne Lammens failed to collect a shot by Pau Cubarsi, allowing Mikel Merino to score the winning goal on the rebound. Lammens, who replaced the injured Thibaut Courtois in the 71st minute, has faced severe criticism from fans for the costly blunder. Spain will now advance to face tournament favorites France in the semi-finals.

