തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ രൂപപ്പെട്ട ശക്തമായ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയന് കടുത്ത അതൃപ്തി. എന്നാൽ, പിണറായി വിജയന്റെ അതൃപ്തി നിലനിൽക്കുമ്പോഴും തങ്ങളുടെ വിയോജിപ്പിൽ മാറ്റമില്ലെന്ന നിലപാടിലാണ് ഇ.പി ജയരാജനും കെ.കെ ശൈലജയും പി.കെ ശ്രീമതിയും ഉൾപ്പെടുന്ന മുതിർന്ന നേതാക്കൾ.(Vizhinjam share transfer CPM internal rift widens Pinarayi Vijayan unhappy)
വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ആഭ്യന്തര കലഹം മുറുകുന്നതിന്റെ വ്യക്തമായ സൂചനയാണിത്. അതിനിടെ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന് പിന്തുണ ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി.
അതേസമയം, കേരളത്തിലെയടക്കം സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ കനത്ത തോൽവി വിലയിരുത്തുന്നതിനായുള്ള സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായാണ് നിർണ്ണായകമായ ഈ യോഗം ചേരുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയവും ഭരണവിരുദ്ധ വികാരവും യോഗത്തിൽ കടുത്ത വിചാരണയ്ക്ക് വിധേയമാകുമെന്നാണ് റിപ്പോർട്ടുകൾ.
Story Summary
Pinarayi Vijayan has expressed strong displeasure over the internal rifts within the CPM regarding the Vizhinjam port share transfer. Despite his dissatisfaction, senior leaders including EP Jayarajan, KK Shailaja, and PK Sreemathi are sticking to their stands, even as the CPM Central Committee meeting begins in Delhi today to review the assembly election defeats.

