കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർനടപടികളിലേക്ക് കടക്കാൻ പോലീസ് തീരുമാനം. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടർക്കെതിരെയടക്കം കേസെടുക്കണമെന്നാണ് അൻസിബയുടെ ആവശ്യം. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡി.ജി.പിക്ക് കൈമാറിയിരിക്കുകയാണ്.(Police Inquiry Into Ansiba’s Complaint Against Police Official)
തന്നെ സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും, ഉദ്യോഗസ്ഥ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് അൻസിബയുടെ ആരോപണം. സ്റ്റേഷനിൽ വിളിച്ചുവരുത്തിയപ്പോൾ ഉണ്ടായ സംഭവങ്ങളിൽ തനിക്കുണ്ടായ അപമാനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം, വിവാദത്തിൽ ഉൾപ്പെട്ട താരങ്ങളിൽ നിന്ന് സംഘടനാ നേതൃത്വം വിശദീകരണം തേടുന്ന നടപടികൾ ജൂൺ ഒന്നിന് ആരംഭിക്കും. അൻസിബ നേതൃത്വത്തിന് മുന്നിൽ നേരിട്ട് ഹാജരായേക്കില്ലെന്നാണ് സൂചന.
Story Summary
The police have initiated a detailed inquiry into actress Ansiba’s complaint against actress police sub-inspector in Thrippunithura, following a dispute within the actors’ association. Ansiba alleges unlawful detention, harassment, and conspiracy, demanding compensation of ₹1 Crore, while the association prepares to begin questioning involved members on June 1.

