ന്യൂഡൽഹി: കോക്ക്‌റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദിപ്കെയ്‌ക്കെതിരെ ആക്രമണ ആരോപണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി. അഭിജിത് ദിപ്കെയുടെ ആളുകൾ പൂനെയിലും ഔറംഗബാദിലും വച്ച് തന്നെ മർദ്ദിച്ചതായി കാണിച്ച് ഡൽഹി ഡി.സി.പിക്ക് ഫൈസാൻ പരാതി നൽകി. സംഭവത്തിൽ ദിപ്കെയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടു.(Faizan Ansari Files Complaint Against CJP Founder Abhijeet Dipke Alleging Assault)
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഫൈസാൻ വെളിപ്പെടുത്തി. ഡൽഹിയിലെ ക്രമസമാധാന നില തകരാതെ സംരക്ഷിക്കാൻ സോനം വാങ്‌ചുക്കിനെ കൃത്യസമയത്ത് തടങ്കലിൽ വച്ചതിന് ഡൽഹി മുഖ്യമന്ത്രിയെയും പോലീസിനെയും അദ്ദേഹം പ്രശംസിച്ചു. സ്വന്തം ലാഭത്തിനും വ്യക്തിപരമായ നേട്ടങ്ങൾക്കും വേണ്ടിയാണ് അഭിജിത് ദിപ്കെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സി.ജെ.പി അധ്യക്ഷൻ അഭിജിത് ദിപ്കെയുടെ പിതാവും ജൂനിയർ എൻജിനീയറുമായ ഭഗവാൻറാവു ദിപ്കെയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് ആസ്ഥാനമായുള്ള ആർ.ടി.ഐ പ്രവർത്തകൻ അമിത് തിവാരിയും രംഗത്തെത്തിയിട്ടുണ്ട്.
Story Summary
Social media influencer Faizan Ansari filed a complaint with the Delhi DCP seeking the immediate arrest of CJP founder Abhijeet Dipke over assault allegations. Meanwhile, CJP’s funding and finances have also come under scrutiny from RTI activists.


