ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന കോക്ക്‌റോച്ച് ജനതാ പാർട്ടി പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനിക്കും കുടുംബത്തിനും നേരെ വേട്ടയാടൽ തുടരുന്നതായി പരാതി. ജനക്കൂട്ടത്തിന്റെ പ്രകോപനത്തിൽപ്പെട്ട് തനിക്ക് പിഴവ് സംഭവിച്ചതാണെന്നും രാജ്യം മാപ്പ് നൽകണമെന്നും പെൺകുട്ടി വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.(PM Modi remarks controversy, Noida Minor Girl Vacates Home Over PM Modi Remarks Controversy)
സംഭവത്തിൽ കുട്ടിയോട് ക്ഷമിക്കുന്നതായും കേസും നിയമനടപടികളുമായി മുന്നോട്ട് പോകരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയെങ്കിലും, അപരിചിതരും പോലീസും വീട്ടുപടിക്കൽ നിരന്തരം എത്താൻ തുടങ്ങിയതോടെ ഭയം കാരണം പെൺകുട്ടിയും അമ്മയും നോയിഡയിലെ വാടകവീട് ഒഴിഞ്ഞ് മറ്റൊരിടത്തേക്ക് മാറി. താൻ ഒറ്റയ്ക്കാണ് മകളെ വളർത്തുന്നതെന്നും, ആഗസ്റ്റ് 1-ന് കൈകൂപ്പി മാപ്പപേക്ഷിച്ച മകളുടെ പ്രായം പോലുമറിയാതെയാണ് നോയിഡ പോലീസ് തെറ്റായ വിവരങ്ങളോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും അമ്മ പറഞ്ഞു.
ആഗസ്റ്റ് 30-നാണ് പെൺകുട്ടി ജനിച്ചതെന്നും, നിലവിൽ 15 വയസ്സ് മാത്രമാണ് പ്രായമെന്നും രേഖകൾ സഹിതം കുടുംബം വ്യക്തമാക്കുന്നു. പെൺകുട്ടിക്കെതിരെ നോയിഡ പോലീസ് എടുത്ത ‘സീറോ എഫ്.ഐ.ആർ’ പിന്നീട് ഡൽഹി പോലീസിന് കൈമാറിയിരുന്നു.
Story Summary
A 15-year-old student and her mother were forced to vacate their rented home in Noida following harassment over her viral remarks against PM Modi during the CJP protest. While PM Modi urged for leniency and forgiveness, Delhi Police are reportedly considering dropping the Zero FIR filed against the minor.


