തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലഹരിമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ കടുപ്പിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. എക്‌സൈസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്‌സൈസ് സേനയ്ക്ക് ആധുനിക സാങ്കേതികവിദ്യ ലഭ്യമാക്കി പ്രവർത്തനങ്ങൾ കൂടുതൽ സജ്ജമാക്കാൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.(Kerala Excise Minister Announces Onam Special Drug Enforcement Drive)
നാർക്കോട്ടിക് ഡ്രഗ്‌സ് ഡിറ്റക്ഷൻ കിറ്റുകളും ബി.എസ്.എൻ.എൽ സിം കാർഡുകളും എക്‌സൈസ് ഉദ്യോഗസ്ഥർക്ക് മന്ത്രി വിതരണം ചെയ്തു. ലഹരിവസ്തുവിന്റെ സ്വഭാവം തിരിച്ചറിയുന്ന കിറ്റുകൾ, കെറ്റാമിൻ ഉൾപ്പെടെയുള്ളവ കണ്ടെത്താനുള്ള സംവിധാനങ്ങൾ, ഉമിനീരിൽ നിന്ന് മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തുന്ന കിറ്റുകൾ എന്നിവയാണ് ഉദ്യോഗസ്ഥർക്ക് നൽകുന്നത്.
കേരളത്തിലെ എക്‌സൈസ് റേഞ്ച് ഓഫീസുകളെ മാതൃകാ ഓഫീസുകളാക്കി മാറ്റുമെന്നും, സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ 41 പുതിയ വാഹനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, സംസ്ഥാനത്ത് കെമിക്കൽ ലബോറട്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ലഹരിമുക്ത കേന്ദ്രങ്ങളിൽ സൈക്യാട്രിസ്റ്റുമാരുടെ സേവനം ഉറപ്പാക്കുമെന്നും ഡി-അഡിക്ഷൻ സേവനങ്ങൾ താലൂക്ക് തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Summary
Kerala Excise Minister announced an intensified Onam special enforcement drive against illegal liquor and drugs. Launching modern Narcotic Drug Detection Kits and BSNL SIMs for excise personnel, the Minister highlighted plans to upgrade range offices, acquire 41 new vehicles, establish a state excise chemical lab, and expand de-addiction services to taluk levels.


