തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി പി. രാജീവ്. നിയമനത്തിൽ നടന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും, സർക്കാരിന്റെ നിലപാടുകൾ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.(P Rajeev attacks government over government pleader appointment and questions VD Satheesan)
അഡ്വക്കറ്റ് ജനറലിന്റെ ഔദ്യോഗിക പാനലിൽ നിന്ന് മാത്രമേ ഗവൺമെന്റ് പ്ലീഡർമാരെ നിയമിക്കാവൂ എന്ന നിയമം ഇവിടെ പൂർണമായും അട്ടിമറിക്കപ്പെട്ടുവെന്ന് പി. രാജീവ് പറഞ്ഞു. പലരും തങ്ങൾക്ക് പേര് നൽകിയിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്നെ നിയമനത്തിലെ ചട്ടവിരുദ്ധതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു തെറ്റും നടന്നിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് രാജി വെപ്പിച്ചത്, രാജി വെച്ചതോടെ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്ന് കരുതാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Summary
P. Rajeev has severely criticized the state government over the controversial Government Pleader appointments, labeling them illegal and a breach of official norms. Furthermore, he accused Opposition Leader V.D. Satheesan of hypocrisy regarding the PM SHRI school project, suggesting a ‘deal’ exists between the UDF and BJP.

