കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യലിന് വിളിപ്പിച്ച പിണറായി വിജയന്റെ മകൾ വീണ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് വീണ ഇ.ഡിക്ക് ഇമെയിൽ അയച്ചു. മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ച അവർ, ആവശ്യമായ രേഖകൾ അഭിഭാഷകർ വഴി ഇ.ഡിക്ക് കൈമാറാൻ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.(Veena To Skip ED Questioning Citing Health Issues)
വീണയുടെ അപേക്ഷ പരിഗണിച്ച് ഇ.ഡി മറ്റൊരു ദിവസം അനുവദിക്കുകയും ചെയ്തു. ഇന്ന് പുതിയ സമൻസ് നൽകും. സി.എം.ആർ.എൽ കമ്പനിയുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടിലെ കള്ളപ്പണ ഇടപാടാണ് ഇ.ഡി അന്വേഷിക്കുന്നത്. എസ്.എഫ്.ഐ.ഒ നടത്തിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
നേരത്തെ കോടതി നിർദ്ദേശപ്രകാരം എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാടുകളുടെ മുഴുവൻ രേഖകളും അന്വേഷണത്തിനായി കൈമാറാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഈ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും ഇ.ഡി തുടർനടപടികൾ സ്വീകരിക്കുക.
Story Summary
Veena has informed the Enforcement Directorate (ED) that she will not appear for questioning tomorrow in the monthly payoff case, citing health reasons. While she has offered to provide the required financial documents through her lawyers, the ED has granted her request for a new date and will issue a fresh summons. The investigation continues into alleged financial irregularities and money laundering involving Exalogic and CMRL.

