ഗുവാഹത്തി: അസമിൽ വീണ്ടും പ്രളയക്കെടുതി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വിവരങ്ങൾ തേടി കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ മുഖ്യമന്ത്രി കൂടിയായ സർബാനന്ദ സോനോവാൾ അസമിലെ പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ നേരിട്ടെത്തി സന്ദർശിച്ചതിന് തൊട്ടുപിന്നാലെ ഞായറാഴ്ചയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ബന്ധപ്പെട്ടത്.(PM Modi Dials Sarbananda Sonowal On Assam Flood Situation)
രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അസമിലെ പ്രകൃതിദുരന്തത്തിന്റെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നത്. ശനിയാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി, പ്രളയക്കെടുതി നേരിടുന്നതിന് സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.
പ്രധാനമന്ത്രി ഫോണിൽ വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ കാര്യം സർബാനന്ദ സോനോവാൾ എക്‌സിലൂടെ സ്ഥിരീകരിച്ചു. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
Prime Minister Narendra Modi called Union Minister Sarbananda Sonowal on Sunday to enquire about the flood situation in Assam, a day after Sonowal reviewed relief efforts at flood camps in the state. This marks PM Modi’s second outreach in two days regarding the deluge, following his conversation with Chief Minister Himanta Biswa Sarma on Saturday, where he assured full central assistance to Assam.


