തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുന്നു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായുള്ള നിയമപരമായ പരിശോധനകൾ ആരംഭിച്ചുകഴിഞ്ഞു.(Gunmen Assault Case, Government to Challenge Bail for Former CMs Security Officers )
2023 ഡിസംബറിൽ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി ഗൺമാൻമാരായ അനിൽ കല്ലിയൂർ, സന്ദീപ് എസ് എന്നിവർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അന്ന് വലിയ ചർച്ചയായിരുന്നു.
ജമൈമ നൽകിയ ഇപ്പോൾ ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ഹർജി നൽകാനാണ് സർക്കാർ നീക്കം. സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.
Story Summary
The Kerala government has decided to move the High Court to challenge the Alappuzha District Sessions Court’s decision to grant anticipatory bail to the former Chief Minister’s security officers. The officers are accused of assaulting Youth Congress activists during the ‘Nava Kerala Yatra’ in 2023, an action the former Chief Minister had infamously defended as a ‘rescue operation.’

