സാൻഫ്രാൻസിസ്കോ: വിവാദ ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസിന്റെ നിർമ്മാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിനെതിരെ വീണ്ടും ശക്തമായ നിയമനടപടിയുമായി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോംസ് (Meta Legal Action NSO Group). വാട്സാപ്പ് പ്ലാറ്റ്‌ഫോമും അതിന്റെ ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് സൈബർ ആക്രമണങ്ങൾ നടത്തരുതെന്ന യുഎസ് കോടതിയുടെ സ്ഥിരം വിലക്ക് എൻഎസ്ഒ ലംഘിച്ചതായി ചൂണ്ടിക്കാട്ടി തിങ്കളാഴ്ച മെറ്റാ ഫെഡറൽ കോടതിയിൽ കോടതിലക്ഷ്യ ഹർജി ഫയൽ ചെയ്തു. യുഎസ് സർക്കാർ നേരത്തെ തന്നെ കരിമ്പട്ടികയിൽ പെടുത്തുകയും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി പ്രഖ്യാപിക്കുകയും ചെയ്ത സൈബർ സ്ഥാപനമാണ് എൻഎസ്ഒ ഗ്രൂപ്പ്.
തങ്ങളുടെ ഇൻസ്റ്റന്റ് മെസേജിങ് സേവനമായ വാട്സാപ്പിൽ എൻഎസ്ഒ ഗ്രൂപ്പുമായി ബന്ധപ്പെട്ട പുതിയ ‘സ്പിയർ ഫിഷിംഗ്’ ആക്രമണ ശ്രമങ്ങൾ വിജയകരമായി തടഞ്ഞതായി മെറ്റ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഉപഭോക്താക്കളെ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിച്ച് ബാഹ്യ വെബ്‌സൈറ്റുകളിലേക്ക് നയിക്കുന്ന ‘വൺ-ക്ലിക്ക് ഫിഷിംഗ്’ ക്യാമ്പെയ്നുകൾക്ക് സമാനമായിരുന്നു ഈ നീക്കങ്ങൾ. തട്ടിപ്പ് ലക്ഷ്യമിട്ട് എൻഎസ്ഒ വാട്സാപ്പിൽ നിർമ്മിച്ച നിരവധി വ്യാജ ടെസ്റ്റ് അക്കൗണ്ടുകളും ഗ്രൂപ്പുകളും കമ്പനി പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം മെറ്റയുടെ വാട്സാപ്പിനെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായി നിർത്താൻ യുഎസ് കോടതി എൻഎസ്ഒയ്ക്ക് ഉത്തരവ് നൽകിയിരുന്നു. ഇത് തങ്ങളുടെ ബിസിനസ്സിനെ തകർക്കുമെന്ന് ചാര സോഫ്റ്റ്‌വെയർ കമ്പനി അന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വിലക്ക് ലംഘിച്ച് വീണ്ടും സൈബർ ചാരവൃത്തിക്ക് മുതിർന്നതോടെയാണ് മെറ്റ കടുത്ത നിയമനടപടികളിലേക്ക് നീങ്ങിയത്. പുതിയ വിവാദത്തിൽ എൻഎസ്ഒ ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Summary: Meta Platforms Inc. has initiated fresh legal action against controversial Israeli spyware firm NSO Group, filing a federal court contempt order for allegedly violating a permanent injunction protecting WhatsApp and its users. On Monday, Meta stated that its security teams successfully disrupted new spear-phishing attempts linked to the blacklisted entity, which deployed harmful “1-click phishing campaigns” to deceive individuals into opening malicious links.

